കൊച്ചി: ഉയർന്ന പലിശ നിരക്കും സാമ്പത്തിക മേഖലയിലെ മാന്ദ്യവും രാജ്യത്തെ കാർ വില്പനയെ പ്രതികൂലമായി ബാധിക്കുന്നു. കഴിഞ്ഞ മാസം മഹീന്ദ്ര മോട്ടോഴ്സ് ഒഴികെയുള്ള കാർ കമ്പനികളുടെ വില്പനയിൽ കനത്ത തിരിച്ചടിയുണ്ടായി. ചെറുകിട, ഇടത്തരം വാഹനങ്ങളുടെ വില്പന മന്ദഗതിയാണെങ്കിലും ആഡംബര കാർ വിപണിയിൽ ഉണർവ് ദൃശ്യമാണ്. മാരുതി സുസുക്കി, ടൊയോട്ട കിർലോസ്ക്കർ, ഹ്യുണ്ടായ്, എം.ജി മോട്ടോർ തുടങ്ങിയവയുടെയെല്ലാം വാഹന വില്പനയിൽ ഏപ്രിലിൽ തളർച്ചയുണ്ടായി. അതേസമയം വൈദ്യുത വാഹനങ്ങളുടെ വില്പന കുതിച്ചുയരുകയാണ്.
മാരുതി സുസുക്കി കാറുകളുടെ ആഭ്യന്തര വിപണിയിലെ വില്പന മുൻമാസത്തേക്കാൾ 9.7 ശതമാനം കുറഞ്ഞ് 1,37 യൂണിറ്റുകളായി. മുൻവർഷം ഇതേകാലയളവിനേക്കാൾ അഞ്ഞൂറ് വാഹനങ്ങൾ മാത്രമാണ് അധികമായി വില്പന നടത്തിയത്.
ഹ്യുണ്ടായ് കാറുകളുടെ വില്പന മാർച്ചിലെ വില്പനയേക്കാൾ 5.3 ശതമാനം കുറഞ്ഞ് 50,101 യൂണിറ്റുകളായി. അതേസമയം കഴിഞ്ഞ വർഷം ഏപ്രിലിൽ ഹ്യുണ്ടായ് 49,700 കാറുകളുടെ വില്പന നടത്തിയിരുന്നു.ടാറ്റ മോട്ടോഴ്സിന്റെ വില്പന മാർച്ച് മാസത്തിലെ 50,105 യൂണിറ്റുകളിൽ നിന്നും 4.4 ശതമാനം കുറഞ്ഞ് ഏപ്രിലിൽ 47,885 വാഹനങ്ങളായി. അതേസമയം മഹീന്ദ്ര ആൻഡ് മഹീന്ദ്രയുടെ കാർ വില്പന മാർച്ചിനേക്കാൾ 0.9 ശതമാനം ഉയർന്ന് 40,603 യൂണിറ്റുകളായി. കിയയുടെ വില്പന മുൻമാസത്തേക്കാൾ 6.7 ശതമാനം കുറഞ്ഞ് 19,968 വാഹനങ്ങളായി. ടൊയോട്ട കാറുകളുടെ വില്പനയിൽ മുൻമാസത്തേക്കാൾ 25 ശതമാനം ഇടിവാണുണ്ടായത്.
മാരുതിയുടെ ചെറുകാറുകളുടെ വില്പനയിൽ കഴിഞ്ഞ മാസം കനത്ത ഇടിവാണുണ്ടായത്. ആൾട്ടോ, എസ്പ്രസോ തുടങ്ങിയ മോഡലുകളുടെ വില്പന കുത്തനെ കുറഞ്ഞു. ബെലനോ, സെലേറിയോ, ഇഗ്നിസ്, വാഗണർ, ഡിസയർ, സ്വിഫ്റ്റ് എന്നിവയുടെ വില്പനയിലും കാര്യമായ നേട്ടമുണ്ടായില്ല. അതേസമയം ആഡംബര വാഹനങ്ങളായ ബ്രെസാ, എർട്ടിഗ, ഗ്രാൻഡ് വിറ്റാര, എക്സ് എൽ. 6 എന്നിവ നിരാശപ്പെടുത്തിയില്ല. വൈദ്യുതി വാഹനങ്ങളുടെ വില്പനയിലുണ്ടായ മുന്നേറ്റമാണ് ടാറ്റ മോട്ടോഴ്സിന് ഒരു പരിധി വരെ നേട്ടമായത്.
മികച്ച ഉണർവ് പ്രതീക്ഷിച്ച് കമ്പനികൾ
മുംബൈ:സാമ്പത്തിക മേഖലയിലെ തളർച്ച മറികടന്നും കാർ വില്പന മികച്ച മുന്നേറ്റം നടത്തുമെന്ന പ്രതീക്ഷയിലാണ് മുൻനിര വാഹന നിർമ്മാതാക്കൾ. മാർച്ച് മാസവുമായി താരതമ്യം ചെയ്യുമ്പോൾ വില്പനയിൽ ഇടിവുണ്ടായെങ്കിലും പൊതു തിരഞ്ഞെടുപ്പിന് ശേഷം ഉപഭോക്താക്കൾ വിപണിയിലേക്ക് സജീവമായി തിരിച്ചെത്തുമെന്ന് മുൻനിര ഡീലർമാർ പ്രതീക്ഷ പ്രകടിപ്പിക്കുന്നു. ഉയർന്ന പലിശ നിരക്കും കമ്പനികൾ തുടർച്ചയായി കാർ വില ഉയർത്തിയതുമാണ് വിപണിക്ക് തിരിച്ചടി സൃഷ്ടിക്കുന്നത്. എന്നാൽ തിരഞ്ഞെടുപ്പ് കഴിയുന്നതോടെ വിപണി ഉണർവ് നേടുമെന്ന് ഡീലർമാർ പറയുന്നു. കഴിഞ്ഞ മാസം കാർ വിപണി കാര്യമായ വളർച്ച നേടിയിരുന്നില്ല.
ഏപ്രിൽ മാസത്തിൽ രാജ്യത്ത് ഏപ്രിലിൽ 22 ലക്ഷം വാഹനങ്ങളാണ് നിരത്തിലെത്തിയതെന്ന് ഡീലർമാരുടെ സംഘടനയായ ഫെഡറേഷൻ ഓഫ് ഫെഡറേഷൻ ഓഫ് ഓട്ടോമൊബൈൽ ഡീലേഴ്സ് അസോസിയേഷൻ (ഫാഡ) പറയുന്നു. കാലവർഷം അനുകൂലമാകുമെന്ന റിപ്പോർട്ടുകളും ഉത്സവങ്ങളും വിവാഹങ്ങളും ഉപഭോക്താക്കൾക്ക് കാര്യമായ ആവേശം സൃഷ്ടിച്ചില്ല.
ഏപ്രിലിൽ ഇരുചക്രവാഹന വില്പനയിൽ 33 ശതമാനം വർധനയുണ്ടായെങ്കിലും മാർച്ചിലെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ നിരാശയാണ്. പുതിയ മോഡലുകൾ തുടർച്ചയായി വിപണിയിലെത്തുന്നത് വില്പന ഉയരാൻ കാരണമാകുന്നുണ്ടെങ്കിലും വിപണിക്ക് ആശ്വസിക്കാൻ വകയില്ലെന്ന് വ്യാപാരികൾ പറയുന്നു.
രാജ്യത്ത് ഏറ്റവും കൂടുതൽ വില്പനയുള്ള കാറുകളുടെ വിഭാഗത്തിൽ ഇത്തവണയും ടാറ്റാ മോട്ടോഴ്സിന്റെ പഞ്ചാണ് മുന്നിൽ. കഴിഞ്ഞ മാസം 19,158 യൂണിറ്റ് പഞ്ചാണ് ടാറ്റ വിറ്റഴിച്ചത്. മാരുതി സുസുക്കി ഇതര കാർ വില്പനയിൽ മുന്നിലെത്തുന്നത് സമീപകാലത്ത് അപൂർവമാണ്. മാരുതി സുസുക്കിയുടെ വാഗൺ ആർ ആണ് രണ്ടാം സ്ഥാനത്ത്. ഏപ്രിലിൽ 17,850 വാഗൺ ആറുകൾ നിരത്തിലെത്തി. മാർച്ചിലിത് 16,368 എണ്ണമായിരുന്നു. മാരുതി ബ്രെസ മൂന്നാം സ്ഥാനത്തും ഡിസയർ നാലാം.സ്ഥാനത്തുമാണ്. ഹ്യൂണ്ടായ് എസ്.യു.വി. ക്രെറ്റ ആണ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |