തിരുവനന്തപുരം: പൊതുരംഗത്തുള്ള സ്ത്രീകളെയാകെ അവമതിപ്പോടെ കാണുന്ന ആൺകോയ്‌മ മുന്നണിയായി യു.ഡി.എഫ് അധഃപ്പതിച്ചതിന്റെ തെളിവാണ് ആർ.എം.പി നേതാവിന്റെ പ്രസ്താവനയെന്ന് മന്ത്രി ആർ. ബിന്ദു ആരോപിച്ചു. സ്ത്രീസമൂഹത്തിന് ക്ഷമിക്കാൻ പറ്റാത്തതാണ് മഞ്ജുവാര്യരെയും കെ.കെ. ശൈലജെയും അധിക്ഷേപിക്കുന്ന പ്രസ്താവന. കെ.കെ. ശൈലജക്കെതിരെ യു.ഡി.എഫ് നടത്തിയ സൈബർ ആക്രമണങ്ങളുടെ ബുദ്ധികേന്ദ്രം ആരാണെന്ന് ഇതിലൂടെ വ്യക്തമായി. ലിംഗനീതിയുടെ രാഷ്ട്രീയത്തിന് വിലകൽപ്പിക്കുന്നുണ്ടെങ്കിൽ തിരുത്തൽ ശക്തികളായാണ് കെ.കെ. രമ അടക്കമുള്ള യു.ഡി.എഫിലെ സ്ത്രീ നേതൃത്വം നിൽക്കേണ്ടതെന്നും മന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |