മാർച്ചിൽ യൂസർഫീ ഇനത്തിൽ നേടിയത് 1.30 കോടി
കൊല്ലം: അജൈവ മാലിന്യ ശേരണത്തിന്റെ യൂസർഫീ ഇനത്തിൽ ജില്ലയിലെ ഹരിതകർമ്മ സേന മാർച്ചിൽ നേടിയത് 1.30 കോടി രൂപ. ഏറ്റവും കൂടുതൽ യൂസർഫീ നൽകിയത് ഓച്ചിറ, വെളിനല്ലൂർ, തഴവ, ചിതറ പഞ്ചായത്തുകളാണ്. സർക്കാർ ഓഫീസുകൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിൽ നിന്ന് 6.84 ലക്ഷം രൂപ ലഭിച്ചു. 68,400 കിലോ പാഴ്‌വസ്തുക്കളും സേനാംഗങ്ങൾ ശേഖരിച്ചു.
പേരയം, വെട്ടിക്കവല, കുലശേഖരപുരം, തൊടിയൂർ, ചിതറ, ഓച്ചിറ, വെളിനല്ലൂർ, തഴവ എന്നീ പഞ്ചായത്തുകൾ യൂസർഫീ ശേഖരണം 100 ശതമാനമാക്കി. വേർതിരിച്ച മാലിന്യം ക്ലീൻ കേരള കമ്പനി തദ്ദേശ സ്ഥാപനങ്ങളിലെ എം.സി.എഫുകളിൽ നിന്ന് ശേഖരിച്ച് സംസ്‌കരിച്ച് വിൽക്കുകയാണ് ചെയ്യുക. തരികളാക്കിയ (ഷ്രഡഡ്) പ്ലാസ്റ്റിക്ക് ഉപയോഗിച്ച് 5,680.14 കിലോമീറ്റർ റോഡ് ടാർ ചെയ്തു. മാർച്ചിൽ 5.59 ലക്ഷം വീടുകളിൽ നിന്ന് പാഴ് വസ്തുക്കൾ ശേഖരിച്ചു. കൊറ്റങ്കര പഞ്ചായത്തിലാണ് യൂസർഫീ നൽകാത്ത ഏറ്റവും അധികം വീടുകളുള്ളത്, 19200.
യൂസർഫീ കുടിശ്ശിക കൂടുതൽ: ഇളമാട് പഞ്ചായത്ത് (80,000)
ഏറ്റവും കുറവ്: കരുനാഗപ്പള്ളി പഞ്ചായത്ത്: (1200)
യൂസർഫീ നൽകാത്ത കൂടുതൽ വീടുകൾ: കൊറ്റങ്കര പഞ്ചായത്ത് (19,200)
കുറവ്: ചടയമംഗലം പഞ്ചായത്ത്
വാതിൽപ്പടിക്ക് സമയക്രമം
വേനൽ കടുത്തതോടെ ഹരിതകർമ്മ സേനയുടെ വാതിൽപ്പടി ശേഖരണത്തിന് സമയം ക്രമീകരിച്ചു. രാവിലെ 11ന് മുമ്പും വൈകിട്ട് മൂന്നിന് ശേഷവും ഇറങ്ങിയാൽ മതിയെന്നാണ് നിർദ്ദശം. കുട, തൊപ്പി എന്നിവ ധരിക്കണം. കുടിവെള്ളവും സൺസ്‌ക്രീനും കരുതണം.
മൂന്ന് മാസം യൂസർഫീ നൽകിയില്ലെങ്കിൽ ആകെത്തുകയുടെ 50 ശതമാനം പിഴയാണ് ഈടാക്കുക.
ഹരിതകർമ്മ സേന അധികൃതർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |