പത്തനംതിട്ട : ഡ്രൈവിംഗ് സ്കൂളുകളുടെ നിസഹകരണത്തിനിടെ ഇന്നലെ പത്തനംതിട്ട ആർ.ടി.ഒയുടെ കീഴിൽ നടന്ന ഡ്രൈവിംഗ് ടെസ്റ്റിന് 16 പേർ എത്തി. ലിസ്റ്റിൽ ഉണ്ടായിരുന്നത് 29 പേരായിരുന്നു. അടൂർ ഒരാളും കോന്നിയിൽ 11 പേരുമാണ് ഇന്നലെ ടെസ്റ്റിനെത്തിയത്. മറ്റു ഓഫീസുകളിൽ ടെസ്റ്റ് നടന്നില്ല. സെക്രട്ടേറിയറ്റ് നടയിൽ നടന്ന സമരത്തിൽ പങ്കെടുക്കാത്ത ഡ്രൈവിംഗ് സ്കൂളുകളാണ് ടെസ്റ്റിനോട് സഹകരിച്ചത്. പത്തനംതിട്ടയിൽ നാല് ഡ്രൈവിംഗ് സ്കൂളുകൾ ടെസ്റ്റിനോട് സഹകരിച്ചു. പുതിയ പരിഷ്കാരങ്ങൾക്കൊപ്പം അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കി നൽകാത്തതിൽ ഡ്രൈവിംഗ് സ്കൂൾ ഉടമകൾ പ്രതിഷേധത്തിലാണ്.
പുതിയ പരിഷ്കാരം അനുസരിച്ച് നാലുചക്ര വാഹനങ്ങൾക്ക് റോഡ് ടെസ്റ്റിന് ശേഷമായിരിക്കും എച്ച് ടെസ്റ്റ് നടത്തുക. റോഡ് ടെസ്റ്റിൽ വിജയിച്ചെങ്കിൽ മാത്രമേ എച്ച് എടുക്കാൻ അനുവദിക്കു. 15 വർഷം പഴക്കമുള്ള വാഹനങ്ങൾ ഡ്രൈവിംഗ് പരിശീലനത്തിനോ ടെസ്റ്റിനോ ഉപയോഗിക്കാൻ പാടില്ലെന്നും നിർദേശമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |