കോഴിക്കോട്: തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് തുടങ്ങിയ വർഗീയ പ്രചാരണത്തിലൂടെ മനുഷ്യരെ ഭിന്നിപ്പിച്ച് മുതലെടുപ്പ് നടത്താനുള്ള കുടിലതന്ത്രങ്ങൾ സി.പി.എം ഉപേക്ഷിക്കണമെന്ന് മുസ്ലീംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ.സലാം. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ കോഴിക്കോട് ജില്ലാ ജയിലിൽ അടയ്ക്കപ്പെട്ട യു.ഡി.എഫ് പ്രവർത്തകരെ സന്ദർശിച്ച ശേഷം മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു സലാം.
വടകരയിൽ കാണിച്ച അദ്ധ്വാനങ്ങൾ എന്തൊക്കെയായിരുന്നു. ആദ്യം ഒരു അശ്ലീല വീഡിയോ ഉണ്ടെന്ന് പറഞ്ഞു. പിന്നെ പറഞ്ഞവർ തന്നെ അങ്ങനെയൊരു വീഡിയോ ഇല്ലെന്നും തങ്ങൾ അങ്ങനെ പറഞ്ഞിട്ടില്ലെന്നും വ്യക്തമാക്കി. തുടർന്ന് കാഫിർ എന്ന പ്രയോഗവുമായി രംഗത്തുവന്നു. ഇതൊന്നും വിലപ്പോകില്ലെന്ന് കണ്ടാണ് പുതിയ പ്രചാരണങ്ങൾ. കെ.എസ്.ഹരിഹരന്റെ ഭാഗത്ത് നിന്ന് ഉണ്ടാവാൻ പാടില്ലാത്ത പ്രസ്താവനയാണ് വടകരയിലെ പരിപാടിയിൽ നടന്നത്. അതിനെ ലീഗടക്കം തള്ളിപ്പറഞ്ഞു. ഹരിഹരൻ ക്ഷമ ചോദിച്ചു. എന്നിട്ടും ബോംബെറിഞ്ഞ് പക വീട്ടുകയാണ്. ഇത് കേരളത്തിൽ കലാപമുണ്ടാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |