കാഞ്ഞിരപ്പള്ളി: മഴ കനക്കും മുമ്പ് എല്ലാം ക്ലീനാക്കണം. കാഞ്ഞിരപ്പള്ളിൽ ശുചീകരണം ഉറപ്പാക്കുകയാണ് ഗ്രാമപഞ്ചായത്തും കുടുംബശ്രീ പ്രവർത്തകരും നാട്ടുകാരുമെല്ലാം. പഞ്ചായത്തിലെ മഴക്കാലപൂർവ ശുചീകരണത്തിൽ നാട്ടുകാരുടെ വലിയ പങ്കാളിത്തവുമുണ്ട്. വാർഡ്തല ശുചീകരണസമിതികൾ രൂപീകരിച്ചാണ് ശുചീകരണം. 20ന് മുമ്പ് പപൂർത്തിയാക്കും. സന്നദ്ധസംഘടനകളും സഹായം അറിയിച്ച് രംഗത്തുണ്ട്. പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ.തങ്കപ്പൻ വാർഡ് മെമ്പർമാർ എന്നിവർ നേതൃത്വം നൽകും. കൊതുക് നശീകരണം,തോട് വൃത്തിയാക്കൽ,അങ്കണവാടികളുടെ പരിസരം മാലിന്യമുക്തമാക്കുക, സിവിൽ സ്റ്റേഷൻ പരിസരം വൃത്തിയാക്കൽ എന്നിവയ്ക്കാണ് മുൻഗണന. സ്‌കൂളുകളിൽ മാനേജ്‌മെന്റിന്റേയും പി.ടിഎയുടേയും സഹകരണത്തോടെ സ്‌കൂളും പരിസരവും വൃത്തിയാക്കും.പകർച്ചവ്യാധി സാധ്യത മുൻനിറുത്തിയാണ് ശുചീകരണയജ്ഞം.
കാണില്ല, ഒരുതരി മാലിന്യം
പ്രധാന പാതകളുടെ ഇരുവശവുമുള്ള ഓടകൾ വൃത്തിയാക്കി വെള്ളം ഒഴുക്ക് സുഗമമാക്കും. പൊതുഇടങ്ങളിലെ മാലിന്യം പൂർണമായും നീക്കും. മാലിന്യം തള്ളുന്നവർക്കെതിരെ കർശന നടപടിയുണ്ടാകും.
മത്സ്യമാംസ വ്യാപാരസ്ഥാപനങ്ങൾ ഉൾപ്പെടെയുള്ളവയുടെ പരിസരം വൃത്തിയായി സൂക്ഷിക്കണം.
ഹോട്ടലുകളിൽ നിന്നും മറ്റ് കടകളിൽ നിന്നും മാലിന്യം പൊതുഇടങ്ങളിൽ തള്ളുന്നത് കർശനമായി നിരോധിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |