തിരുവനന്തപുരം: ചൊവ്വാഴ്ച വരെ തെക്കൻ, മദ്ധ്യ ജില്ലകളിൽ അതിതീവ്ര മഴയ്ക്ക് സാദ്ധ്യത. ഇടിമിന്നലിനും 55 കിലോ മീറ്റർ വരെ വേഗതയിൽ കാറ്റിനും സാദ്ധ്യതയുണ്ട്. ശനി മുൽ തിങ്കൾ വരെ തെക്കൻ കേരളത്തിൽ മത്സ്യബന്ധനം പാടില്ല.
ഇന്നലെ തിരുവനന്തപുരം,ആലപ്പുഴ,കോട്ടയം,പത്തനംത്തിട്ട,ഇടുക്കി ജില്ലകളിൽ ശക്തമായ മഴ ലഭിച്ചു. തലസ്ഥാന നഗരിയിൽ ഒരു മണിക്കൂറിൽ 52 മില്ലീമീറ്റർ മഴ പെയ്ത് പലയിടങ്ങളിലും വെള്ളക്കെട്ടുണ്ടായി.
യെല്ലോ അലർട്ട്
ഇന്ന്: പത്തനംതിട്ട, ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട്
നാളെ : തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, കോഴിക്കോട്, വയനാട്
ഓറഞ്ച് അലർട്ട്
18ന്: പാലക്കാട്, മലപ്പുറം. 19ന്: പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി
20ന് : തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി
(24 മണിക്കൂറിൽ 115.6 മില്ലീ മീറ്റർ - 204.4 മില്ലീ മീറ്റർ മഴ)
കാലവർഷം ശക്തമാവും
മേയ് 31ന് എത്തുന്ന കാലവർഷം തുടക്കം മുതലേ ശക്തമാകുമെന്നാണ് പ്രവചനം. കഴിഞ്ഞ വർഷം ജൂൺ 4ന് എത്തുമെന്ന് പറഞ്ഞെങ്കിലും എട്ടിനാണ് ആരംഭിച്ചത്. രണ്ടാഴ്ച കഴിഞ്ഞ് ദുർബലമാവുകയും ചെയ്തു. 34 ശതമാനം മഴക്കുറവാണ് രേഖപ്പെടുത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |