SignIn
Kerala Kaumudi Online
Friday, 27 September 2024 3.38 PM IST

കാണാതെ പോകരുത് വെള്ളത്തിലെ കുരുതി

Increase Font Size Decrease Font Size Print Page

43 പേരുടെ ജീവനെടുത്ത് ജില്ലയിലെ ജലാശയങ്ങൾ

കൊല്ലം: വിദ്യാർത്ഥികളും യുവാക്കളുമുൾപ്പെടെ, ജില്ലയിലെ ജലാശയങ്ങളിൽ ഈ വർഷം ഇതുവരെ മുങ്ങിമരിച്ചത് 43 പേർ. നീന്തൽ അറിയില്ലെങ്കിലും കുളിക്കാൻ ഇറങ്ങുന്നവരും, ഇവർ അപകടത്തിൽപ്പെടുമ്പോൾ രക്ഷിക്കാൻ ശ്രമിച്ചവരുമൊക്കെയാണ് വെള്ളത്തിലെ കുരുതിക്ക് ഇരകളായത്.

പരവൂർ പൊഴിക്കരയിൽ ഒഴുക്കിൽപ്പെട്ട വിദ്യാർത്ഥികളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ പുനലൂർ കാഞ്ഞിരമല സ്വദേശിയായ യുവാവ് മുങ്ങിമരിച്ചത് കഴിഞ്ഞ മാർച്ച് 19നാണ്. പത്താനപുരത്ത് കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥികളായ പത്തനാപുരം സ്വദേശി സുജിൻ (20), പന്തളം സ്വദേശി നിഖിൽ (20) എന്നിവർ ഈ മാസം അഞ്ചിനാണ് മുങ്ങി മരിച്ചത്. കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ മയ്യനാട് സ്വദേശിയായ നഴ്സിംഗ് വിദ്യാർത്ഥിനി നർഫിയ ( 21) മുങ്ങി മരിച്ചതാണ് ജില്ലയിൽ ഏറ്റവും ഒടുവിൽ നടന്ന മുങ്ങി മരണം. ഇങ്ങനെ സ്കൂൾ, കോളേജ് വിദ്യാർത്ഥികളടക്കം നിരവധിപേർക്കാണ് ജലാശയങ്ങളിൽ ജീവൻ നഷ്ടമാവുന്നത്.

പാഠ്യപദ്ധതിയിൽ നീന്തൽ ഉൾപ്പെടുത്തുമെന്ന് വർഷങ്ങളായി സർക്കാർ പറയുന്നുണ്ടെങ്കിലും ഇതുവരെയും നടപ്പാക്കിയിട്ടില്ല. പ്രായോഗിക ബുദ്ധിമുട്ടാണ് തടസം. വിരലിലെണ്ണാവുന്ന സ്വകാര്യ സ്കൂളുകളിൽ മാത്രമാണ് നീന്തൽ പരിശീലനമുള്ളത്. ഇരുപതോളം സ്വകാര്യ നീന്തൽ അക്കാഡമികൾ ജില്ലയിലുണ്ടെങ്കിലും ഫീസ് സാധാരണക്കാർക്ക് താങ്ങാനാവുന്നില്ല. പ്രതിമാസ ഫീസ് 5000 രൂപ വരെ ഈടാക്കുന്ന സ്ഥാപനങ്ങളുണ്ട്.

സർക്കാർ ഇടപെടണം

വിദ്യാർത്ഥികൾക്ക് നീന്തൽ പരിശീലനം നൽകാൻ സർക്കാർ അടിയന്തിര ഇടപെടണമെന്ന് രക്ഷിതാക്കൾ ആവശ്യപ്പെടുന്നു. ട്രെയിനർമാരുടെ ഫീസും നീന്തൽക്കുളം അടക്കമുള്ള സൗകര്യങ്ങളുമാണ് സർക്കാരിനു മുന്നിലുള്ള പ്രശ്നങ്ങൾ. പാഠ്യപദ്ധതിയിൽ നീന്തൽ പഠനം ഉൾപ്പെടുത്തണമെന്ന ആവശ്യം നവകേരള സദസിലുൾപ്പെടെ നീന്തൽ പരിശീലകർ ഉന്നയിച്ചിരുന്നു. പൊതുവിദ്യാഭ്യാസ വകുപ്പിനും എസ്.ഇ.ആർ.ടി ഡയറക്ടർക്കും ശുപാർശ നൽകിയിട്ടുണ്ടെന്നാണ് അന്ന് ലഭിച്ച മറുപടി.

ജലാശയങ്ങളിൽ മുങ്ങി മരിക്കുന്നതിൽ ഭൂരിഭാഗവും വിദ്യാർത്ഥികളാണ്. പാഠ്യപദ്ധതിയിൽ നീന്തൽ ഉൾപ്പെടുത്തണമെന്ന ആവശ്യത്തോട് സർക്കാർ മുഖംതിരിക്കുകയാണ്. കുട്ടികൾക്ക് വെള്ളം കാണുമ്പോൾ ഇറങ്ങാൻ താത്പര്യം കൂടുന്നത് സ്വാഭാവികം

-ഗിന്നസ് ഡോൾഫിൻ രതീഷ് , നീന്തൽ പരിശീലകൻ

ജില്ലയിലെ ഫയർ ഫോഴ്സ് ഓഫീസുകളിൽ

റിപ്പോർട്ട് ചെയ്ത മുങ്ങിമരണങ്ങൾ (2024 ജനുവരി- മെയ് 13 )

 കൊല്ലം (കടപ്പാക്കട)- 03  ചാമക്കട- 01  കുണ്ടറ- 10  കൊട്ടാരക്കര- 05  കരുനാഗപ്പള്ളി- 02  പരവൂ‌ർ- 04  കടയ്ക്കൽ- 01  ശാസ്താംകോട്ട- 07  ചവറ- 01  പത്തനാപുരം- 05  പുനലൂർ- 04

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, KOLLAM
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.