ന്യൂഡൽഹി: ഇന്ത്യൻ ഫുട്ബാളിലെ ഇതിഹാസ താരം സുനിൽ ഛെത്രി അന്താരാഷ്ട്ര ഫുട്ബാളിൽ നിന്ന് വിരമിക്കുന്നു. ജൂൺ 6ന് കുവൈറ്റിനെതിരെ കൊൽക്കത്തയിലെ സാൾട്ട് ലേക്കിൽ നടക്കുന്ന ലോകകപ്പ് യോഗ്യതാ മത്സരത്തിൽ കളിച്ച ശേഷം അന്താരാഷ്ട്ര ഫുട്ബാളിൽ നിന്ന് വിരമിക്കുമെന്ന് ഇന്ത്യൻ ക്യാപ്ടൻ ഛെത്രിഇന്നലെ വ്യക്തമാക്കി. തന്റെ സോഷ്യൽ മീഡിയാ അക്കൗണ്ടുകളിൽ ഇന്നലെ രാവിലെ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് ഛെത്രി വിരമിക്കൽ പ്രഖ്യാപിച്ചത്.
അന്താരാഷ്ട്ര ഫുട്ബാളിൽ150 മത്സരങ്ങളിൽ നിന്ന് 94 ഗോൾ നേടിക്കഴിഞ്ഞ ഛെത്രി ഇന്ത്യയ്ക്കായി ഏറ്റവും കൂടുതൽ ഗോൾ നേടിയ താരമാണ്. അന്താരാഷ്ട്ര ഫുട്ബാളിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ താരങ്ങളിൽ നാലാം സ്ഥാനത്താണ് അദ്ദേഹം. നിലവിൽ കളിക്കുന്നവരിൽ മൂന്നാം സ്ഥാനത്തും.
നിലവിൽ കളിക്കുന്നവരിൽ ഗോൾ നേട്ടത്തിൽ ഛെത്രിയ്ക്ക് മുന്നിലുള്ളത് സാക്ഷാൽ ക്രിസ്റ്റ്യാനൊ റൊണാൾഡോയും മെസിയും മാത്രമാണ്. ഇന്ത്യയ്ക്കായി ഏറ്റവും കൂടുതൽ മതസരങ്ങൾ കളിച്ച താരവും ഛെത്രിയാണ്.
2005 ജൂൺ 12ന് പാകിസ്ഥാനെതിരെയാണ് ആദ്യമായ ഇന്ത്യൻ ജേഴ്സിയിൽ കളത്തിലിറങ്ങിയത്. ക്വറ്റയിലെ അയൂബ് സ്റ്റേഡിയം വേദിയായ അരങ്ങേറ്റ മത്സരത്തിൽ തന്നെ ഗോൾ നേടിയാണ് ഛെത്രി തുടങ്ങിയത്. 2007, 2009, 2012 നെഹ്റു കപ്പ്, 2008-ലെ എഎഫ്സി കപ്പ്, 2011, 2015, 2021, 2023 സാഫ് ചാമ്പ്യൻഷിപ്പ് നേട്ടങ്ങളിൽ പങ്കാളിയായി. ആകെ 23 ഗോളുകളുമായി സാഫ് ചാമ്പ്യൻഷിപ്പിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ താരവും ഛെത്രിയാണ്.
2012 ലെ എ.എഫ്.സി ചലഞ്ച് കപ്പിലാണ് ചെത്രി ആദ്യമായി ഇന്ത്യയുടെ ക്യാപ്ടൻ ആകുന്നത്. അദ്ദേഹത്തിന്റെ ക്യാപ്ടൻ സിയിൽ ഇന്ത്യ ലോകറാംങ്കിംഗിൽ നൂറിനകത്ത്എത്തി. നിലവിൽ ഐ. എസ്. എൽ ക്ലബായ ബംഗളൂരു എഫ്.സിയുടെ താരമായ ഛെത്രി ഇന്ത്യയ്ക്കകത്തും പുറത്തുമായി ഒമ്പതോളം ക്ലബുകളിൽ കളിച്ചിട്ടുണ്ട്. 2021ൽ രാജ്യത്തെ ഏറ്റവും വലിയ കായിക ബഹുമതിയായ ഖേൽരത്ന നൽകി രാജ്യം ആദരിച്ചു. 2011ൽ അർജുന അവാർഡും 2019 ൽ പത്മശ്രീയും ലഭിച്ചു. 7 തവണ രാജ്യത്തെ മികച്ച ഫുട്ബാൾ താരമായി തിരഞ്ഞെടുക്കപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |