വർക്കല: പാരിപ്പള്ളി - വർക്കല റോഡ് നവീകരണത്തിന്റെ ഭാഗമായി പഠനം കൂടാതെ ഓട നിർമ്മിച്ചതിലെ അപാകതമൂലം വീട് ഇടിയുന്നതിനും ജീവഹാനി സംഭവിക്കുന്നതിനും സാദ്ധ്യതയുണ്ടെന്ന് ആരോപിച്ച് കുടുംബം വർക്കല തഹസീൽദാർക്ക് പരാതി നൽകി.പാളയംകുന്ന് ആശാൻമുക്ക് ഹയാതിൽ എ.ഷഹീറാണ് പരാതി നൽകിയത്.ഓട നിർമ്മിച്ചതോടെ മഴ പെയ്താൽ പ്രദേശത്തെ 25ഓളം വീടുകളിലേക്ക് വെള്ളം കയറുന്ന സ്ഥിതിയാണ്.തുടർന്ന് നിർമ്മാണച്ചുമതലയുള്ള കേരള റോഡ് ഫണ്ട് ബോർഡ് ഇവിടെയൊരു മഴവെള്ള സംഭരണിയും നിർമ്മിച്ചു. എന്നാൽ ചെറിയ മഴപെയ്താൽ തന്നെ ജലസംഭരണി നിറഞ്ഞ് വീട്ടിലേക്കും കൃഷിയിടങ്ങളിലും വെള്ളം കയറുന്ന സ്ഥിതിയാണിപ്പോൾ.കാലവർഷം ആരംഭിക്കുന്നതിന് മുൻപ് പ്രശ്‌നപരിഹാരം കാണണമെന്ന് ഇലകമൺ ഗ്രാമപഞ്ചായത്തംഗം വിനോജ് വിശാൽ ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |