ന്യൂഡൽഹി: മാദ്ധ്യമങ്ങളും മാദ്ധ്യമപ്രവർത്തകരും നിഷ്പക്ഷരല്ലാത്തതിനാലാണ് താൻ വാർത്താസമ്മേളനം നടത്താത്തതെന്ന് പ്രധാനമന്ത്രി മോദി. ഒരു ദേശീയ മാദ്ധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് മോദിയുടെ വിശദീകരണം. ഇന്ന് മാദ്ധ്യമപ്രവർത്തകർക്ക് അവരുടേതായ താത്പര്യങ്ങളുണ്ട്.
മുൻകാലങ്ങളിൽ മാദ്ധ്യമങ്ങൾക്ക് മുഖമുണ്ടായിരുന്നില്ല. ആരാണ് എഴുതുന്നത്, എന്താണ് അവരുടെ ആദർശം തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് ആരും ചിന്തിക്കുക പോലുമില്ലായിരുന്നു. ഇക്കാര്യങ്ങളെല്ലാം ജനങ്ങൾക്ക് അറിയാമെന്നും മോദി ചൂണ്ടിക്കാട്ടി.
ജയിക്കുമെന്നോ തോൽക്കുമെന്നോ താൻ ഒരിക്കലും അവകാശപ്പെട്ടിട്ടില്ലെന്നും 400-ൽ അധികം സീറ്റ് എന്ന് ആദ്യം പറഞ്ഞത് ജനങ്ങളാണെന്നും മോദി ചൂണ്ടിക്കാട്ടി. താനും പാർട്ടിയും ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്നപ്പോൾ അവരുടെ കാഴ്ചപ്പാടുകളിൽനിന്നാണ് ഈ ആശയം ലഭിച്ചത്. അതിനാൽ നേതാവെന്ന നിലയിൽ ഇത്തവണ 400-ൽ അധികം സീറ്റ് നേടണമെന്ന് സഖ്യകക്ഷികളോട് പറയേണ്ടത് കടമയാണെന്നും മോദി അഭിമുഖത്തിൽ വ്യക്തമാക്കി.
റംസാൻ ദിനത്തിൽ ഇസ്രയേൽ ഗാസയിൽ ആക്രമണവും ബോംബിംഗും നടത്തുന്നത് താൻ ഇടപ്പെട്ട് തടഞ്ഞുവെന്നും അദ്ദേഹം അഭിമുഖത്തിൽ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |