ടെൽ അവീവ്: കിഴക്കൻ ലെബനനിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ ഹമാസ് കമാൻഡർ കൊല്ലപ്പെട്ടു. ഹമാസിന്റെ സായുധ വിഭാഗമായ എസദിൻ അൽ - ഖാസം ബ്രിഗേഡിലെ കമാൻഡറായ ഷർഹബിൽ സയീദ് ആണ് കൊല്ലപ്പെട്ടത്.
ലെബനനിലെ ബെകാ മേഖല കേന്ദ്രീകരിച്ചായിരുന്നു ഇയാളുടെ പ്രവർത്തനം. വെള്ളിയാഴ്ച ഇയാൾ സഞ്ചരിച്ച വാഹനത്തെ ഇസ്രയേൽ ബോംബിട്ട് തകർക്കുകയായിരുന്നു. ലെബനനിലെ സിറിയൻ അതിർത്തിയിൽ നിന്ന് 5 കിലോമീറ്റർ അകലെയായിരുന്നു സംഭവം.
അതേ സമയം, ഇന്നലെ ഗാസയിലുടനീളം ഇസ്രയേൽ നടത്തിയ ആക്രമണങ്ങളിൽ 40 പേർ കൊല്ലപ്പെട്ടു. ഇതോടെ ആകെ മരണ സംഖ്യ 35,380 കടന്നു. ആക്രമണം രൂക്ഷമായ ജബലിയ, റാഫ തുടങ്ങിയ മേഖലകളിൽ ഇസ്രയേൽ സൈന്യത്തിന് നേരെ ഇന്നലെ ഹമാസിന്റെ വ്യാപക വെടിവയ്പും ബോംബേറുമുണ്ടായി. ഇസ്രയേലിന്റെ ടാങ്കുകൾക്കും സൈനിക ഹെലികോപ്റ്ററിനും നേരെ റോക്കറ്റാക്രമണവുമുണ്ടായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |