ബേപ്പൂർ : അശാസ്ത്രീയമായി, കൃത്രിമ വെളിച്ചം ഉപയോഗിച്ച് മത്സ്യബന്ധനം നടത്തിയതിനെ തുടർന്ന് ബേപ്പൂർ മറൈൻ എൻഫോഴ്സ്മെൻ്റ് ബോട്ട് കസ്റ്റഡിയിലെടുത്തു. ബേപ്പൂർ പാറക്കലത്ത് അഷറഫിൻ്റെ ഉടമസ്ഥതയിലുള്ള ഗ്രാൻ്റ് എന്ന ബോട്ടാണ് കസ്റ്റഡിയിലെടുത്തത്. ബോട്ടിൽ നിന്നും കൃത്രിമ വെളിച്ചത്തിനായുള്ള ലൈറ്റുകളും ജനറേറ്ററുകളും പിടിച്ചെടുത്തു . ബോട്ടുടമക്കെതിരെ കേരള മറൈൻ ഫിഷിംഗ് റഗുലേറ്റിംഗ് ഏക്റ്റ് പ്രകാരം നടപടി സ്വീകരിക്കുമെന്ന് ഫിഷറീസ് അസി: ഡയക്ടർ വി. സുനീർ അറിയിച്ചു. ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ ആതിര പി കെ , രാജൻ, അരുൺ,രജേഷ് വിഘ്നേശ് എന്നിവർ ചേർന്ന് ഹാർബറിൽ നടത്തിയ പരിശോധനയിലാണ് ബോട്ടിൽ നിന്ന് അശാസ്ത്രീയ മത്സ്യബന്ധന ഉപകരണങ്ങൾ കണ്ടെത്തിയത്. തലമുറകൾക്ക് കൈമാറേണ്ട മത്സ്യസമ്പത്ത് നശിപ്പിക്കുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്ന് ഫിഷറീസ് ഡപ്യൂട്ടി ഡയറക്ടർ സതീശൻ പി.വി അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |