തിരുവനന്തപുരം കേരള സർവകലാശാലാ രജിസ്ട്രാർ നൽകിയ പട്ടിക തള്ളിയാണ് അഭിഷേക് ഡി.നായർ (ഹ്യുമാനിറ്റീസ്), എസ്.എൽ ധ്രുവിൻ (സയൻസ്), മാളവിക ഉദയൻ (ഫൈൻ ആർട്‌സ്), സുധി സദൻ (സ്‌പോർട്‌സ്) എന്നിവരെ ഗവർണർ സെനറ്റിലേക്ക് നോമിനേറ്റ് ചെയ്തത്. സർവകലാശാല നൽകിയ പട്ടികയിൽ ഉൾപ്പെട്ട അരുണിമ അശോക്, ടി.എസ്.കാവ്യ, നന്ദകിഷോർ, പി.എസ്.അവന്ത് സെൻ എന്നിവരാണ് ഇതു ചോദ്യംചെയ്ത് ഹൈക്കോടതിയെ സമീപിച്ചത്.ചട്ടങ്ങളിൽ നിഷ്കർഷിക്കുന്ന മികവുകൾ ഇല്ലെന്നായിരുന്നു വാദം.
ഹ്യുമാനിറ്റീസ് പ്രതിനിധി അക്കാഡമിക് രംഗത്തും മറ്റുള്ളവർ അതത് മേഖലകളിലും കഴിവു തെളിയിച്ചവരാകണമെന്നാണ് ചട്ടം. ഹർജിക്കാരിൽ റാങ്ക് ജേതാവും കലാ പ്രതിഭയും കായിക പ്രതിഭയുമുണ്ട്. ചാൻസലർ നിർദ്ദേശിച്ചവർക്ക് ഇത്തരം പശ്ചാത്തലങ്ങളില്ലെന്ന വാദം ഹൈക്കോടതി അംഗീകരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |