ആലപ്പുഴ: 2023-24 സാമ്പത്തിക വർഷം ഏപ്രിൽ മുതൽ മാർച്ച് വരെ ജില്ലയിലെ ബാങ്കുകൾ 19,440.20 കോടി രൂപ വായ്പയായി നൽകി. ലീഡ് ബാങ്കിന്റെ ആഭിമുഖ്യത്തിൽ നടന്ന ജില്ലാതല ബാങ്കിംഗ് അവലോകന യോഗത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഈ സാമ്പത്തിക വർഷം 12,500 കോടി രൂപയാണ് ജില്ലയിൽ വായ്പയായി നൽകാൻ ലക്ഷ്യമിട്ടിരുന്നത്. ഏപ്രിൽ - മാർച്ച് 24 കാലയളവിൽ 155.52 ശതമാനം കൈവരിക്കാൻ ജില്ലയ്ക്കായി. ബാങ്കുകളിലെ മൊത്തം നിക്ഷേപം 49,981 കോടി രൂപയും വായ്പ 28,803 കോടി രൂപയുമാണ്. 58 ശതമാനമാണ് സി.ഡി. റേഷ്യോ. മുൻഗണനാ മേഖലകൾക്ക് (പ്രയോറിറ്റി സെക്ടർ) 12,417.41 കോടി രൂപയാണ് നൽകിയത്. വാർഷിക ബജറ്റിന്റെ 126 ശതമാനമാണിത്.
നൽകിയ വായ്പകൾ (രൂപയിൽ)
വിദ്യാഭ്യാസ വായ്പ: 267.72 കോടി
ഭവന വായ്പ: 1,138.61 കോടി
മുദ്ര (പി.എം.എം.വൈ) ലോൺ : 1041.97 കോടി
കാർഷിക മേഖലയിൽ: 8632.11 കോടി രൂപ
മുൻഗണനേതര മേഖലകൾക്ക്: 7022.8 കോടി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |