പന്തളം : ദുരിന്തനിവാരണ സേന അപകട മേഖലയെന്ന് അറിയിച്ച കുരമ്പാല ആതിരമലയുടെ ഒരുഭാഗത്ത് മണ്ണ് ഇടിഞ്ഞു. രണ്ടുവർഷം മുമ്പും കനത്ത മഴയിൽ മണ്ണിടിഞ്ഞിരുന്നു. പാലുവേലിക്കുഴി - നെല്ലിക്കാട്ടിൽ റോഡിന്റെ വലതുവശത്താണ് മണ്ണിടിഞ്ഞത്. കഴിഞ്ഞദിവസം ഉച്ചയ്ക്കായിരുന്നു സംഭവം. വീണ്ടും മണ്ണിടിച്ചിൽ ഉണ്ടാകുമെന്ന് ആശങ്കയിലാണ് പരിസരവാസികൾ. പ്രദേശവാസിയായ കുറുമുറ്റത്ത് പടിഞ്ഞാറേക്കര വീട്ടിൽ ചന്ദ്രൻകുട്ടിയോട് മാറി താമസിക്കാൻ അധികൃതർ നിർദ്ദേശം നൽകി. മഴ ശക്തിപ്പെട്ടതോടെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിലായി. ഒട്ടുമിക്ക കൈത്തോടുകളും നിറഞ്ഞു. ദുരിതാശ്വാസക്യാമ്പുകൾ ആരംഭിക്കാൻ നടപടികൾ ആരംഭിച്ചിട്ടുണ്ട്. വെള്ളം കയറാൻ സാദ്ധ്യതയുള്ള സ്ഥലങ്ങൾ വില്ലേജ് ഓഫീസറുടെ നേതൃത്വത്തിലുള്ള സംഘം വിലയിരുത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |