നെയ്യാറ്റിൻകര : തീരദേശ റോഡ് നവീകരണത്തിനായി എം.എൽ.എ ഫണ്ടിൽ നിന്നു 57 ലക്ഷം രൂപ അനുവദിച്ചതായി കെ.ആൻസലൻ എം.എൽ.എ. കള്ളക്കടൽ പ്രതിഭാസത്തിലും ശക്തമായ മഴയെത്തുടർന്നുള്ള കടലാക്രമണത്തിലും പൊഴിയൂർ തെക്കേ കൊല്ലങ്കോട് നീരോട് തീരദേശ റോഡ് തകർന്ന സാഹചര്യത്തിലുമാണ് നവീകരണം. റോഡ് തകർന്നതിനാൽ തീരദേശവാസികളുടെ ബുദ്ധിമുട്ട് മനസിലാക്കിയതിനാലാണ് അടിയന്തര ഇടപെടൽ നടത്തിയതെന്ന് എം.എൽ.എ അറിയിച്ചു. ടെൻഡർ നടപടികൾ പൂർത്തിയാക്കി. നിർമ്മാണ പ്രവർത്തനം ഉടൻ ആരംഭിക്കും. തമിഴ്നാട് അതിർത്തിയായ നീരോട് മുതൽ കുളച്ചൽ വരെയുള്ള ഭാഗങ്ങളിൽ തമിഴ്നാട് അധികൃതർ അശാസ്ത്രീയമായി പുലിമുട്ട് സ്ഥാപിച്ചതാണ് പൊഴിയൂർ പ്രദേശത്തടക്കം ശക്തമായ കടലാക്രമണം ഉണ്ടാവാനും റോഡ് തകരാനും കാരണമെന്ന് മത്സ്യത്തൊഴിലാളികൾ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |