കൊച്ചി: പീരുമേട് എം.എൽ.എ സി.പി.ഐയിലെ വാഴൂർ സോമന്റെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന ഹർജി ഹൈക്കോടതി തള്ളി. നാമനിർദ്ദേശ പത്രികയ്‌ക്കൊപ്പം നൽകിയ സത്യവാങ്മൂലത്തിൽ വസ്തുതകൾ മറച്ചുഹവച്ചെന്ന് ആരോപിച്ച് എതിർ സ്ഥാനാർത്ഥി കോൺഗ്രസിലെ സിറിയക് തോമസ് നൽകിയ ഹർജിയാണ് ജസ്റ്റിസ് മേരി ജോസഫ് തള്ളിയത്.
വെയർ ഹൗസിംഗ് കോർപ്പറേഷൻ ചെയർമാനായിരിക്കെയാണ് സോമൻ നാമനിർദ്ദേശ പത്രിക നൽകിയതെന്നായിരുന്നു ഹർജിക്കാരന്റെ വാദം. സേമന്റെ ഭാര്യയുടെ പേരിലുളള പാൻകാർഡിലെ വിവരങ്ങളും നൽകിയില്ല.അനിവാര്യമായ കാര്യങ്ങൾ സത്യവാങ്മൂലത്തിൽ മറച്ചു വച്ചിട്ടില്ലെന്ന് കോടതി വ്യക്തമാക്കി. വരണാധികാരിയുടെ അനുമതിയോടെ ആവശ്യമായ രേഖകൾ പിന്നീട് സമർപ്പിച്ചിട്ടുമുണ്ട്. ചെറിയ തെറ്റുകളുടെ പേരിൽ പത്രിക തള്ളാനാവില്ല. തെറ്റുകൾ തിരുത്താനുള്ള അവസരം നൽകാൻ വരണാധികാരിക്ക് വിവേചനാധികാരമുണ്ടെന്നുള്ള ഹർജിക്കാരന്റെ വാദവും ശരി വച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |