കൊച്ചി: അസംസ്കൃത വസ്തുക്കളുടെ വില ചുരുങ്ങിയ ദിവസങ്ങൾ കൊണ്ട് കുതിച്ചുയർന്നതോടെ പി.വി.സി പൈപ്പ്
നിർമ്മാതാക്കൾ കടുത്ത പ്രതിസന്ധി അഭിമുഖീകരിക്കുന്നു.
ഇന്ത്യയിലെ പി.വി.സി റെസിന്റെ ആവശ്യകതയുടെ 50 ശതമാനമാണ് ആഭ്യന്തര വിപണിയിൽ ഉത്പാദിപ്പിക്കുന്നത്. ബാക്കിയുള്ള 50 ശതമാനം ചൈന, യു,എസ്.എ, കൊറിയ, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്യുകയാണ്.
അസംസ്കൃത വസ്തുക്കളുടെ വില ഉയർന്നതിന് കാരണം ചരക്ക് കപ്പലുകളുടെ നിരക്ക് ഗണ്യമായി കൂടിയതും ഇറക്കുമതി ചെയ്യുന്ന റെസിന്റെ ലഭ്യത വിപണിയിൽ കുറഞ്ഞതുമാണ്.
സംസ്ഥാനത്തെ നിർമ്മാൻമേഖലയിലെ മെല്ലെപ്പോക്ക് മൂലം ചെറുകിട വ്യവസായികളായ പി.വി.സി പൈപ്പ് നിർമ്മാതാക്കളായ പലരും കടക്കെണിയുടെ ഭീതിയിലാണ്.
ഈ മേഖലയിലെ ആയിരക്കണക്കിന് വരുന്ന ജീവനക്കാരും കുടുംബാംഗങ്ങളും ആശങ്കയിലാണ്.
ഈ അവസ്ഥയിൽ പി.വി.സി പൈപ്പ് ഉത്പന്നങ്ങളുടെ വില വർദ്ധിപ്പിക്കാതെ മറ്റ് മാർഗമില്ലെന്ന് പി.വി.സി പൈപ്പ് മാനുഫാക്ടചറേഴ്സ് അസോസിയേഷൻ (എ.കെ.എസ്.എസ്.പി.പി.എം.എ) വ്യകത്മാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |