തിരുവനന്തപുരം: ലോക്സഭ തിരഞ്ഞെടുപ്പിലുണ്ടായ ജനവിധി അംഗീകരിക്കുന്നുവെന്ന് സി.പി.എം. യു.ഡി.എഫിന് അനുകൂലമായ ജനവിധിയാണ് കേരളത്തിൽ പൊതുവിലുണ്ടാവാറുള്ളത്. കഴിഞ്ഞ ലോകസഭ തിരഞ്ഞെടുപ്പിലും എൽ.ഡി.എഫിന് ഒരു സീറ്റ് മാത്രമാണ് സംസ്ഥാനത്ത് ലഭിച്ചത്. ഒരു സീറ്റ് പോലും പാർട്ടിക്ക് ലഭിക്കാത്ത സാഹചര്യവും സംസ്ഥാനത്തുണ്ടായിട്ടുണ്ട്. തിരഞ്ഞെടുപ്പ് വിധിയെ ശരിയായ അർത്ഥത്തിൽ പരിശോധിച്ച് തിരുത്തേണ്ടവ തിരുത്തി മുന്നോട്ടുപോകും.
രാജ്യത്ത് ബി.ജെ.പിക്ക് ഒറ്റയ്ക്ക് അധികാരത്തിൽ വരാൻ പറ്റാത്ത സ്ഥിതി ഈ തിരഞ്ഞെടുപ്പിലുണ്ടായിട്ടുണ്ട്. എന്നാൽ, തൃശ്ശൂരിൽ എൻ.ഡി.എക്ക് ഒരു സീറ്റിൽ വിജയിക്കാനായി. നേമത്തെ തിരഞ്ഞെടുപ്പിൽ അസംബ്ലിയിൽ കോൺഗ്രസിന്റെ സഹായത്തോടെ ബി.ജെ.പി അക്കൗണ്ട് തുറന്നെങ്കിലും പിന്നീട് അതില്ലാതായി. മൂവാറ്റുപുഴ പാർലമെന്റ് മണ്ഡലത്തിൽ ബി.ജെ.പി മുന്നണി സ്ഥാനാർത്ഥി നേരത്തെ വിജയിച്ചിരുന്നെങ്കിലും പീന്നീട് അതാവർത്തിക്കാൻ കഴിഞ്ഞില്ല.വർഗ്ഗീയ ശക്തികളുടെ വളർച്ചയ്‌ക്കെതിരായി ജനങ്ങൾക്കൊപ്പം ചേർന്നുള്ള പ്രവർത്തനങ്ങൾ സംഘടിപ്പിക്കുമെന്നും സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയിൽ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |