കൊച്ചി: മാന്ദ്യ ഭീഷണ ശക്തമായതോടെ യൂറോപ്യൻ സെൻട്രൽ ബാങ്ക്(ഇ.സി.ബി) മുഖ്യ പലിശ നിരക്കിൽ കാൽ ശതമാനം കുറവ് വരുത്തി. 2019ന് ശേഷം ഇതാദ്യമായാണ് ഇ.സി.ബി പലിശ കുറയ്ക്കുന്നത്. നാണയപ്പെരുപ്പം നിയന്ത്രിക്കാനുള്ള നടപടികൾ തുടരുന്നതിനൊപ്പം സാമ്പത്തിക മേഖലയ്ക്ക് ഉണർവ് പകരാനാണ് പലിശ കുറച്ചതെന്ന് ഇ.സി.ബി വ്യക്തമാക്കി. യൂറോ മേഖലയിലെ 20 രാജ്യങ്ങളിലെ നാണയപ്പെരുപ്പം പത്ത് ശതമാനത്തിന് മുകളിലെത്തിയതോടെയാണ് 2022 മുതൽ യൂറോപ്പിൽ പലിശ ഉയർത്തിയത്. ഇപ്പോൾ ഇന്ധന വില കുറഞ്ഞതാണ് നാണയപ്പെരുപ്പം നിയന്ത്രിക്കാൻ സഹായിച്ചതെന്നും അവർ വ്യക്തമാക്കി.
ഇന്ത്യയിൽ പലിശ ഉടൻ കുറയില്ല
യൂറോപ്യൻ കേന്ദ്ര ബാങ്കിന്റെ ചുവടുപിടിച്ച് ഇന്ത്യയിൽ റിസർവ് ബാങ്ക് പലിശ കുറയ്ക്കാൻ സാദ്ധ്യതയില്ലെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. ഇന്ന് പ്രഖ്യാപിക്കുന്ന ധന അവലോകന നയത്തിൽ പലിശ നിരക്കിൽ മാറ്റം വരുത്താൻ ഇടയില്ല. ഭക്ഷ്യ വിലക്കയറ്റം രൂക്ഷമായതും സാമ്പത്തിക മേഖലയിലെ മികച്ച വളർച്ചയും കണക്കിലെടുത്താണ് റിസർവ് ബാങ്ക് തീരുമാനം വൈകിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |