കർഷകർ ഉല്പാദിപ്പിക്കുന്ന തേങ്ങ ഒന്നിന് വില 10 രൂപ.
സർക്കാർ കൃഷി ഭവൻ മുഖാന്തിരം കർഷകർക്കായി വിതരണം ചെയ്യുന്ന തെങ്ങിൻതൈക്ക് 50 ശതമാനം സബ്ബ്സിഡി നിരക്കിൽ ഈടാക്കുന്നത് 125 (ടിxഡി) രൂപ.
കുള്ളൻ തൈയ്ക്ക് പോലും 50 രൂപ കൊടുക്കണം.
ചിറ്റൂർ: കനത്ത മഴയ്ക്കു മുമ്പായി വച്ച് പിടിപ്പിക്കേണ്ട തെങ്ങിൻതൈകൾ കർഷകർക്ക് വിതരണം ചെയ്യാനായി കൃഷിഭവനിൽ എത്തിയത് അടുത്ത ദിവസങ്ങളിൽ. അതിനാകട്ടെ കൂടിയ വിലയാണ് ഈടാക്കുന്നത്. തൈകളാണെങ്കിൽ 8 അടിയിൽ കൂടുതൽ വളർച്ചയും ഉണ്ടെന്ന് കർഷകർ സാക്ഷ്യപ്പെത്തുന്നു. സാധാരണ രീതിയിൽ കുഴിക്കുന്ന കുഴിയിൽ ഈ തൈനട്ടാൽ കാറ്റിലും മഴയിലും മറിഞ്ഞു വീഴും. ജെ.സി.ബി ഉപയോഗിച്ച് കുഴി എടുത്താൽ കുഴിയിൽ മഴ വെള്ളം കെട്ടിനിൽക്കും. അതിനാൽ തെങ്ങിൻ തൈകൾ നശിച്ചു പോകാനാണ് കൂടുതൽ സാദ്ധ്യതയെന്ന് കർഷകർ ചൂണ്ടിക്കാട്ടുന്നു. എരുത്തേമ്പതി ഐ.എസ്.ഡി ഫാമിൽ ഉല്പാദിപ്പിച്ച തെങ്ങിൻ തൈകളാണ് തൊട്ടടുത്ത പഞ്ചായത്തുകളിലെ കൃഷിഭവനുകളിൽ അടുത്ത ദിവസങ്ങളിലായി വിതരണത്തിന് എത്തിയിട്ടുള്ളത്. തൈ വിതരണം ചെയ്യുന്നതിലുണ്ടായ കാലതാമസത്തിലും കൂടിയ വില ഈടാക്കുന്നതിലും കർഷകരിൽ ശക്തമായ പ്രതിഷേധം ഉയർന്നിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |