പൊൻകുന്നം : മാസങ്ങൾക്ക് മുൻപ് മരങ്ങൾ മുറിച്ച് മാറ്റി അപകടഭീഷണി ഒഴിവാക്കി. പക്ഷേ..കാഞ്ഞിരപ്പള്ളി ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി വളപ്പിലേക്ക് എത്തണമെങ്കിൽ ഇഴജന്തുക്കളെ പേടിക്കണമെന്നതാണ് സ്ഥിതി. വെട്ടി നീക്കിയ മരങ്ങൾ പാർക്കിംഗ് ഗ്രൗണ്ടിൽ കൂട്ടിയിട്ടിരിക്കുകയാണ്. ചുറ്റിലും കാട് പടർന്നുകയറി. തടിയേതാ കാടേതാണെന്ന് അറിയാത്ത അവസ്ഥ. ഭൂരിഭാഗവും തേക്ക് , ആഞ്ഞിലി തടികളാണ്. പലതും നശിച്ചു. മൂല്യനിർണ്ണയ പരിശോധനയിൽ വനംവകുപ്പ് തടികൾക്ക് വൻതുക നിശ്ചയിച്ചതോടെ എടുക്കാനാളില്ലാതായി. മരപ്പട്ടി, കീരി എന്നിവയുടെ വാസസ്ഥലമാണിതിപ്പോൾ.
വാഹനം എവിടെ പാർക്ക് ചെയ്യും
കോടതിയിലെത്തുന്ന ജീവനക്കാരുടേയും മറ്റുള്ളവരുടേയും വാഹനങ്ങൾ പാർക്ക് ചെയ്യാൻ ഇപ്പോൾ ഇടമില്ല. ഇതോടെ അഭിഭാഷകരടക്കം പലരും ബസിലും ഓട്ടോറിക്ഷയിലുമാണ് എത്തുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |