SignIn
Kerala Kaumudi Online
Saturday, 28 September 2024 4.45 AM IST

ഇ-വേ ബിൽ ആഭരണ നിർമ്മാണ തൊഴിലാളികൾക്ക് പ്രതികൂലം

Increase Font Size Decrease Font Size Print Page
1

തൃശൂർ: പരമ്പരാഗത ആഭരണ നിർമ്മാതാക്കളുടെ തൊഴിൽ ഇല്ലാതാക്കുന്നതാണ് ഇ- വേ ബില്ലെന്ന് ജ്വല്ലറി മാനുഫാക്‌ചേഴ്സ് അസോ. ഭാരവാഹികൾ. മൊത്തക്കച്ചവടക്കാരിൽ നിന്ന് ലഭിക്കുന്ന സ്വർണം ആഭരണം പൂർത്തിയാക്കുന്നതിന്റെ ഭാഗമായി പലതവണ പുറത്തുകൊണ്ടുപോകേണ്ടി വരും. ഈ സമയം ബിൽ ഇല്ലെങ്കിൽ ജി.എസ്.ടി ഉദ്യോഗസ്ഥർക്ക് പിടികൂടി 200 ശതമാനം പിഴ ചുമത്താനാകും. പരമ്പരാഗതമായി കൈപ്പണി ചെയ്യുന്ന തൊഴിലാളികളെ സംബന്ധിച്ച് ഇ-വേ സമ്പ്രദായം സാദ്ധ്യമാകില്ലെന്നും തൊഴിൽ സാദ്ധ്യത ഇല്ലാതാകുമെന്നും ഭാരവാഹികൾ ചൂണ്ടിക്കാട്ടി. ഇത് സംബന്ധിച്ച് ധനമന്ത്രി വിളിച്ച യോഗത്തിലേക്ക് ആഭരണ നിർമ്മാതക്കളെയും തൊഴിലാളികളെയും വിളിക്കാതെ ജ്വല്ലറി വ്യാപാരികളെ വിളിച്ചതിൽ അസോസിയേഷൻ പ്രതിഷേധിച്ചു. വാർത്താസമ്മേളനത്തിൽ അസോസിയേഷൻ പ്രസിഡന്റ് രവി ചെറുശേരി, എ.കെ. സാബു, ജയ്‌സം മാണി, കെ.പി. ജോസ് എന്നിവർ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, THRISSUR
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.