അടൂർ : ഏഴംകുളം മുക്കുഴിക്കൽ തുളസി വിലാസത്തിൽ ഓമന ആശാട്ടി നാടിന്റെ അക്ഷര ജീവിതമാണ്. രണ്ടു പതിറ്റാണ്ടിലധികമായി കുരുന്നുകൾക്ക് ആദ്യക്ഷരം പകർന്നു നൽകുന്നു. കൂടാതെ പുസ്തകങ്ങളുടെ ലോകത്തും ആശാട്ടി ഇടംകണ്ടെത്താൻ ശ്രമിക്കുന്നുണ്ട്. ദിവസവും മണിക്കൂറുകൾ പുസ്തക വായനയ്ക്കായി നീക്കിവയ്ക്കാറുണ്ട്.
50 വർഷം മുൻപ് മാരൂരിൽ നിന്ന് വിവാഹിതയായി ഏഴംകുളത്ത് എത്തിയ ഓമന ജീവിത പ്രതിസന്ധികളെ മറികടക്കാൻ അക്ഷരങ്ങളെ ഒപ്പം കൂട്ടുകയായിരുന്നു. 20 വർഷം മുൻപ് ഭർത്താവിന്റെ തിരോധാനത്തെ തുടർന്ന് ജീവിതം വഴിമുട്ടിയപ്പോൾ കുരുന്നുകൾക്ക് അക്ഷരം പകർന്ന് ജീവിതമാർഗം കണ്ടെത്തി. ചെറിയ വരുമാനത്തിൽ മൂന്ന് മക്കളെ വളർത്തി. ഇന്ന് നാടിന്റെ നാനാമേഖലയിലും ശിഷ്യഗണങ്ങളുണ്ട്. താൻ അക്ഷരം പകർന്നവരിൽ പലരും അമേരിക്കയിലും ലണ്ടനിലുമൊക്കെ ഉയർന്ന സാഹചര്യത്തിൽ ജീവിക്കുന്നുവെന്ന കാര്യം അഭിമാനത്തോടെയാണ് ആശാട്ടി പങ്കുവയ്ക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |