കോട്ടയം : അമ്മയെ വെട്ടിക്കൊലപ്പെടുത്തിയ മകൾക്ക് ജീവപര്യന്തം ശിക്ഷയും പതിനായിരം രൂപ പിഴയും. അയർക്കുന്നം പാദുവ താന്നിക്കത്തടത്തിൽ വീട്ടിൽ രാജേശ്വരിയെയാണ് അഡീഷണൽ ജില്ലാ കോടതി സ്‌പെഷ്യൽ ജഡ്ജ് ജെ.നാസർ ശിക്ഷിച്ചത്.
2022 മേയ് 22നാണ് ശാന്ത (73) കൊല്ലപ്പെട്ടത്. ഇവരുടെ വീട്ടിൽ പ്രതിയുടെ സഹോദരൻ താമസിക്കുന്നതിലുള്ള വിരോധമാണ് കൊലപാതകത്തിന് കാരണം. ദൃക്‌സാക്ഷികൾ ഇല്ലാതിരുന്ന കേസിൽ രണ്ടാം സാക്ഷി 15 വയസുള്ള കുട്ടിയുടെ മൊഴിയാണ് നിർണായകമായത്.
പിഴയൊടുക്കിയില്ലെങ്കിൽ ഒരുമാസം കൂടി തടവ് അനുഭവിക്കണം. അയർക്കുന്നം എസ്.എച്ച്.ഒ ആർ. മധുവായിരുന്നു അന്വേഷണോദ്യോഗസ്ഥൻ. പ്രോസിക്യൂഷന് വേണ്ടി അഡ്വ. സിറിൽ തോമസ് പാറപ്പുറം ഹാജരായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |