തിരുവനന്തപുരം: ആമയിഴഞ്ചാൻ തോട് വൃത്തിയാക്കാനുള്ള ശ്രമത്തിനിടെ സംഭവിച്ച ജോയിയുടെ മരണം എല്ലാവരുടെയും കണ്ണ് തുറപ്പിക്കണമെന്ന് രമേശ് ചെന്നിത്തല. തോട്ടിൽ അടിഞ്ഞു കൂടിയ മാലിന്യം നീക്കവെയാണ് ജോയി ഒഴുക്കിൽപ്പെട്ട് മരിച്ചത്. ദുർഗന്ധം വമിക്കുന്ന മലിനജലത്തിൽ രണ്ടു ദിവസം രക്ഷാ പ്രവർത്തനം നടത്തിയ ഫയർഫോഴ്സ്, സ്‌കൂബ ടീം, നേവി, ശുചീകരണത്തൊഴിലാളികൾ തുടങ്ങി എല്ലാവരെയും എത്ര അഭിനന്ദിച്ചാലും അധികമല്ല. ജോയിയുടെ കുടുംബത്തിന് എല്ലാ സഹായങ്ങളും നൽകണം. രക്ഷാപ്രവർത്തകർക്ക് ഉചിതമായ പാരിതോഷികം നൽകണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |