കൊല്ലം: രഹസ്യ വിവരത്തെ തുടർന്ന് ഫിഷറീസ് വകുപ്പും മറൈൻ എൻഫോഴ്സ്‌മെന്റും സംയുക്തമായി നടത്തിയ പരിശോധനയിൽ നിരോധിത അതിതീവ്ര ലൈറ്റ് ഉപയോഗിച്ച് മീൻപിടിച്ച വാടി തീരത്തെ എട്ട് വള്ളങ്ങൾ പിടികൂടി.
വല ഉപയോഗിക്കാതെ ലൈറ്റ് തെളിച്ച് കണവകളെ പിടിച്ച വള്ളങ്ങളാണ് പിടികൂടിയത്. തീവ്ര പ്രകാശമുള്ള ലൈറ്റ് അടിക്കുമ്പോൾ കണവകൾ കൂട്ടത്തോടെ അതിനടുത്തേക്ക് വരും. അപ്പോൾ ചൂണ്ട ഉപയോഗിച്ച് കൊളുത്തിയെടുക്കുന്നതാണ് രീതി. കൃത്രിമ മാർഗത്തിലൂടെ വലിയളവിൽ മത്സ്യം പിടികൂടുന്നത് സുസ്ഥിര ലഭ്യതയെ ബാധിക്കുന്നതിനാലാണ് ഈ മാർഗം നിരോധിച്ചത്.
വള്ളങ്ങൾക്ക് അയ്യായിരം രൂപ വീതം പിഴ ചുമത്തി. പിടിച്ചെടുക്കുന്ന വള്ളങ്ങളിലെ മത്സ്യം ലേലം ചെയ്ത് സർക്കാരിന് അടയ്ക്കുന്നതാണ് രീതി. എന്നാൽ ആദ്യത്തെ ഏഴ് വള്ളങ്ങളിലെയും മത്സ്യം ലേലം ചെയ്യുന്നത് തൊഴിലാളികൾ സംഘടിച്ച് തടസപ്പെടുത്തി. കൂടുതൽ പൊലീസെത്തി എട്ടാമത്തെ വള്ളത്തിലെ മത്സ്യം ലേലം ചെയ്ത് സർക്കാരിൽ അടച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |