ആലപ്പുഴ : കേരള ഇലക്ട്രിസിറ്റി വർക്കേഴ്‌സ് ഫെഡറേഷന്റെ (എ.ഐ.ടി.യു.സി) ഇരുപത്തി രണ്ടാമത് സംസ്ഥാന സമ്മേളനം 19 മുതൽ 21 വരെ ആലപ്പുഴയിൽ നടക്കും. 19ന് വൈകിട്ട് 4ന് ടി.വി.തോമസ് സ്മാരക ടൗൺ ഹാളിൽ നിന്ന് വിളംബര ജാഥ ആരംഭിച്ച് ഇ.എം.എസ് സ്റ്റേഡിയത്തിന് മുന്നിൽ സമാപിക്കും. തുടർന്ന് നടക്കുന്ന പൊതുസമ്മേളനം സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഉദ്ഘാടനം ചെയ്യും. എ.ഐ.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ടി.ജെ.ആഞ്ചലോസ് അദ്ധ്യക്ഷത വഹിക്കും.
20ന് രാവിലെ 10ന് കാനം രാജേന്ദ്രൻ നഗറിൽ (റൈബാൻ ആഡിറ്റോറിയം ) ഫെഡറേഷൻ സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് എ.എം.ഷിറാസ് പതാക ഉയർത്തും. 10.30ന് പ്രതിനിധി സമ്മേളനം എ.ഐ.ടി.യു.സി സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യും. ഫെഡറേഷൻ സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് കെ.ആർ.മോഹൻദാസ് അദ്ധ്യക്ഷത വഹിക്കും. എം.സുകുമാരപിള്ള ഫൗണ്ടേഷൻ മെമ്പർഷിപ്പ് മന്ത്രി ജി.ആർ.അനിൽ ഏറ്റുവാങ്ങും. ജനറൽ സെക്രട്ടറി എം.പി.ഗോപകുമാർ റിപ്പോർട്ടും ട്രഷറർ ജേക്കബ് ലാസർ കണക്കും അവതരിപ്പിക്കും. വൈകിട്ട് 3ന് നടക്കുന്ന സെമിനാർ മന്ത്രി കെ.കൃഷ്ണൻകുട്ടി ഉദ്ഘാടനം ചെയ്യും. മന്ത്രി കെ.രാജൻ മോഡറേറ്ററായിരിക്കും.
6ന് സാംസ്‌കാരിക സന്ധ്യ മന്ത്രി പി.പ്രസാദ് ഉദ്ഘാടനം ചെയ്യും. 21ന് രാവിലെ 9ന് കെ.എസ്.ഇ.ബി.ചെയർമാൻ ബിജുപ്രഭാകർ പ്രഭാഷണം നടത്തും. വർക്കേഴ്സ് അസോസിയേഷൻ (സി.ഐ.ടി.യു) ജനറൽ സെക്രട്ടറി എസ്.ഹരിലാൽ, എസ്.അശ്വതി,എസ്.എ.സദർ റിയാസ് എന്നിവർ സംസാരിക്കും. ഉച്ചയ്ക്ക് 2ന് സമാപന സമ്മേളനം മന്ത്രി ജെ.ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും. വാർത്താസമ്മേളനത്തിൽ സ്വാഗതസംഘം ചെയർമാൻ ടി.ജെ.ആഞ്ചലോസ്, ജനറൽ കൺവീനർ എ.എം.ഷിറാസ്, എ.ഐ.ടി.യു.സി ജില്ലാ സെക്രട്ടറി ഡി.പി.മധു എന്നിവർ സന്നിഹിതരായിരുന്നു.
പ്രൊഫസർ നിയമനത്തിലെ വീഴ്ച:
അന്വേഷണത്തിന് നിർദ്ദേശം
കൊച്ചി: എം.ജി സർവകലാശാലയിലെ ഇന്റർനാഷണൽ റിലേഷൻസ് ആൻഡ് പൊളിറ്റിക്സ് വിഭാഗം പ്രൊഫസറായിരുന്ന ഡോ. മേരി സെന്റർലയുടെ നിയമനത്തിലെ ഗുരുതര വീഴ്ചയെക്കുറിച്ച് സമഗ്ര അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ സർക്കാരിന് ഹൈക്കോടതി നിർദ്ദേശം. ഇവർക്ക് അനുകൂലമായ സിംഗിൾബെഞ്ച് വിധിക്കെതിരെ അപ്പീൽ നൽകാതിരുന്നതിന് സർവകലാശാലയോട് ആക്ടിംഗ് ചീഫ് ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് എസ്. മനു എന്നിവരുൾപ്പെട്ട ഡിവിഷൻബെഞ്ച് വിശദീകരണം തേടി. നിയമനത്തിൽ ക്രമക്കേട് ആരോപിച്ച് എറണാകുളം സ്വദേശി ഡോ. ഷൈലജ മേനോനാണ് ഹർജി നൽകിയത്. ഡോ. മേരി സെന്റർലയ്ക്കു പുറമേ ഉന്നതവിദ്യാഭ്യാസ സെക്രട്ടറിയും യു.ജി.സിയും എതിർകക്ഷികളാണ്.
നിയമനത്തിനായി 2010ൽ ഡോ. മേരി നൽകിയ അപേക്ഷ, യു.ജി.സി നിഷ്കർഷിക്കുന്ന യോഗ്യതയില്ലെന്ന പേരിൽ രണ്ടുതവണ തള്ളുകയും ഹൈക്കോടതി അത് ശരിവയ്ക്കുകയും ചെയ്തിരുന്നു. എന്നാൽ 2017ൽ ഹൈക്കോടതിയുടെ അനുകൂല വിധിനേടുകയും 2021ൽ ജോലിയിൽ പ്രവേശിക്കുകയും ചെയ്തു. 2010 മുതലുള്ള മുൻകാല പ്രാബല്യത്തോടെയായിരുന്നു നിയമനം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |