കിളിമാനൂർ: കാട്ടുപന്നിക്കും കുരങ്ങിനും കാട്ടുപോത്തിനും പിന്നാലെ കാടിറങ്ങി മയിലുകളും. ഗ്രാമങ്ങളിൽ ഇപ്പോൾ എവിടെ നോക്കിയാലും മയിൽക്കൂട്ടമാണ്.അഞ്ച് മുതൽ പത്ത് വരെയുള്ള കൂട്ടങ്ങളായെത്തുന്ന ഇവയെ ആദ്യം ജനങ്ങൾ കൗതുകം കൊണ്ട് പഴങ്ങളും ധാന്യങ്ങളും നൽകി. എന്നാൽ ഇപ്പോൾ ഇവയെ ഓടിക്കാൻ പാടുപെടുകയാണ്. ആദ്യമാദ്യം മനുഷ്യനോട് അകൽച്ച കാണിച്ചിരുന്ന ഇവ ക്രമേണ അടുക്കുകയും വീടിനകത്തുവരെ കയറി ധാന്യങ്ങൾ ഭക്ഷിക്കാനും തുടങ്ങി.
പല വീടുകളിലെയും കോഴികൾക്കൊപ്പമാണ് ഇവ നടക്കുന്നത്. നാട്ടിലെത്തിയ ഇവ കാവുകളിലും പൊന്തക്കാടുകളിലും മുട്ടയിട്ട് കുഞ്ഞുങ്ങളുമായാണ് ഗ്രാമങ്ങൾ ചുറ്റുന്നത്. തെരുവുനായ്ക്കൾ ഇവയെ ഓടിക്കാറുണ്ടങ്കിലും ഇവ പറന്ന് ഉയർന്ന മരങ്ങളിൽ രക്ഷപ്പെടും.
നൃത്തം കാണാം
ആകാശത്ത് മഴക്കാറ് കാണുമ്പോൾ വീടിന്റെ ടെറസിന് മുകളിൽ കയറി നൃത്തം ചെയ്യുന്ന കാഴ്ചയും കാണാം.
കർഷകർ പെട്ടു
ഒച്ച്, അട്ട, ചെറുപാമ്പുകൾ എന്നിവ ഭക്ഷിക്കുന്ന ഇവ കൂട്ടമായെത്തി വിളകൾ നശിപ്പിക്കാൻ തുടങ്ങിയതോടെ കർഷകർ ദുരിതത്തിലായി. പച്ചക്കറി, പയറു വർഗങ്ങളൊക്കെ ഭക്ഷിക്കുന്ന ഇവയെ ഓടിക്കാനുള്ള ശ്രമത്തിലാണ് കർഷകർ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |