കണ്ണൂർ:നാലമ്പല ദർശനത്തിന് രാമായണം പാരായണം പൂർണമാക്കിയതിന്റെ പുണ്യം ലഭിക്കുമെന്നാണ് വിശ്വാസം. രാമായണമാസമായി ആചരിക്കുന്ന കർക്കടകത്തിൽ നാലമ്പല ദർശനം അതുകൊണ്ടുതന്നെ ഏറെ പ്രിയപ്പെട്ടതാണ്. ശ്രീരാമ,ഭരത,ലക്ഷ്മണ,ശത്രുഘ്നന്മാരുടെ പ്രതിഷ്ഠയുള്ള ക്ഷേത്രങ്ങൾ സന്ദർശിച്ച് പുണ്യം തേടുകയെന്നതാണ് ഇതിന്റെ അടിസ്ഥാനം.നീർവേലി രാമക്ഷേത്രം,പെരിഞ്ചേരിയിലെ ലക്ഷ്മണ സങ്കൽപത്തിലുള്ള വിഷ്ണുക്ഷേത്രം. എളയാവൂരിലെ ഭരതക്ഷേത്രം, പായത്തെ മഹാവിഷ്ണു ശത്രുഘ്ന ക്ഷേത്രം എന്നിവയാണ് കണ്ണൂർ ജില്ലയിലെ നാലമ്പലങ്ങൾ.
കോട്ടയം, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലെ നാലമ്പലങ്ങളിൽ രാമായണ മാസക്കാലങ്ങളിൽ ഒട്ടേറെ ഭക്തർ എത്താറുണ്ട്. എന്നാൽ കണ്ണൂരിലും നാലമ്പലങ്ങളുണ്ടെന്ന് അധികമാർക്കുമറിയില്ല.
നീർവേലി ശ്രീരാമസ്വാമി ക്ഷേത്രം
കൂത്തുപറമ്പ് ഇരിട്ടി റൂട്ടിൽ മാങ്ങാട്ടിടം ഗ്രാമപഞ്ചായത്തിലാണ് നീർവേലി ശ്രീരാമസ്വാമി ക്ഷേത്രം. സ്വർണമാനിന്റെ വേഷത്തിൽ വന്ന മാരീചനെ പിന്തുടർന്ന് കൊന്ന ഉഗ്രരൂപിയായ ശ്രീരാമനാണ് പ്രതിഷ്ഠ. കാര പേരാവൂരിലെ സീതാദേവി ക്ഷേത്രം നിൽക്കുന്ന സ്ഥലത്താണ് വനവാസക്കാലത്ത് താമസിച്ചതെന്നാണ് ഐതിഹ്യം.പു ലർച്ചെ 5.30ന് നടതുറക്കുന്ന ക്ഷേത്രം ഉഷപൂജയ്ക്ക്‌ശേ ഷം 9.30ന് നടയടയ്ക്കും . വീണ്ടും വൈകി 5.30ന് നടതുറന്ന് ദീപാരാധനയും പൂജയും കഴിഞ്ഞ് 7.30ന് നടയടയ്ക്കും .
എളയാവൂർ ഭരതക്ഷേത്രം
ശ്രീരാമൻ വനവാസത്തിനു പോയപ്പോൾ രാമപാദുകം പൂജിച്ച് നാടുഭരിച്ച ഭരതനാണ് എളയാവൂരിൽ. ശ്രീരാമന്റെ വനവാസകാല വേഷത്തിൽ താപസരൂപത്തിലാണ് പ്രതിഷ്ഠ.കണ്ണൂർ മട്ടന്നൂർ റോഡിൽ മു ണ്ടയാട് ഇന്റോർ സ്റ്റേഡിയം കഴിഞ്ഞ് ഒന്നര കിലോമീറ്റർ അകലെയാണ് ക്ഷേത്രം. പു ലർച്ചെ 5.30ന് നട തുറന്ന് പൂജകൾക്ക് ശേ ഷം 11:30 ഓടെ അടക്കും.വൈകിട്ട് അഞ്ചിന് തു റന്ന് എട്ടിന് നടയടക്കും.
പെരിഞ്ചേരി വിഷ്ണു ക്ഷേത്രം (ലക്ഷ്മണ സങ്കൽപം)
കൂത്തുപറമ്പ് മട്ടന്നൂർ റോഡിൽ ഉരുവച്ചാൽ ടൗണിൽ നിന്ന് രണ്ടുകിലോമീറ്റർ മാറിയാണ് സീതയ്ക്ക് കാവലിരിക്കുന്ന ലക്ഷ്മണസ്വാമിയുടെ സങ്കൽപ്പത്തിലുള്ള പെരിഞ്ചേരി വിഷ്ണു ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. അലങ്കാര പൂ ജ ,നിറമാല, ചുറ്റുവിളക്ക് എന്നിവയാണ് പ്രധാന വഴിപാടുകൾ.
പായം മഹാവിഷ്ണു ശത്രുഘ്ന ക്ഷേത്രം
ഇരിട്ടി പേരാവൂർ റോഡിൽ നിന്നു ജബ്ബാർക്കടവ് പാലം കടന്ന് കരിയാൽ വഴിയാണ് കാടമുണ്ടയിലെ പായം മഹാവിഷ്ണു, ശത്രുഘ്ന ക്ഷേത്രത്തിലേക്ക് പോകേണ്ടത്. വൃത്താകാരത്തിലാണ് ശ്രീകോവിൽ.നൂറ്റാണ്ടുകളായി തകർന്നടിഞ്ഞുകിടന്ന ക്ഷേത്രത്തിൽ ഭക്തരുടെ നേതൃത്വത്തിൽ പുനരുദ്ധീകരിക്കുകയായിരുന്നു. എല്ലാ വ്യാഴാഴ്ചയും സമൂഹാരാധനയും പായസദാനവും ഇവിടത്തെ പ്രത്യേകതയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |