കേരളത്തിലെ 119 കുട്ടികൾക്ക് സഹായം
ന്യൂഡൽഹി: മാതാപിതാക്കൾ കൊവിഡ് ബാധിച്ച് മരിച്ചതിനെ തുടർന്ന് അനാഥരായ കുട്ടികൾക്ക് ധനസഹായം ഉറപ്പാക്കുന്ന പ്രധാനമന്ത്റി കെയേഴ്സ് ഫണ്ടിൽ ലഭിച്ച അപേക്ഷകളിൽ 51 ശതമാനവും നിരസിച്ചു.
ആരംഭിച്ച് മൂന്ന് വർഷത്തിനുള്ളിൽ 33 സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും 613 ജില്ലകളിൽ നിന്ന് 9,331 അപേക്ഷകൾ ലഭിച്ചു. 4,532 അപേക്ഷകൾ അംഗീകരിച്ചു. 4,781 എണ്ണം നിരസിച്ചു. 18 അപേക്ഷകൾ പരിഗണനയിൽ വച്ചു. അപേക്ഷ തള്ളിയതിന് പദ്ധതി നടപ്പാക്കുന്ന കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രാലയം കാരണങ്ങളൊന്നും പറഞ്ഞിട്ടില്ല.
കേരളത്തിൽ നിന്ന് 171 അപേക്ഷകൾ ലഭിച്ചതിൽ സ്വീകരിച്ചത് 119 മാത്രം.
ഏറ്റവും കൂടുതൽ അപേക്ഷ ലഭിച്ച രാജസ്ഥാനിൽ (1,553) സ്വീകരിച്ചത് 210. മഹാരാഷ്ട്ര:1,511ൽ 855, ഉത്തർപ്രദേശ് 1,007ൽ 467.
കൊവിഡ് മൂലം മാതാപിതാക്കളെയോ നിയമപരമായി ദത്തെടുത്ത രക്ഷിതാക്കളെയോ നഷ്ടപ്പെട്ട കുട്ടികളെ സഹായിക്കാനാണ് പദ്ധതി. കുട്ടികൾക്ക് 23 വയസ്സ് തികയുമ്പോൾ 10 ലക്ഷം രൂപ, അഞ്ചു ലക്ഷം രൂപ വരെ ആരോഗ്യ ഇൻഷ്വറൻസ്, 12-ാം ക്ളാസ് വരെ പ്രതിവർഷം 20,000 രൂപ, വിദ്യാഭ്യാസ വായ്‌പ തുടങ്ങിയ സഹായങ്ങൾ ലഭിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |