പാരീസ് : മേയറായാൽ ഇങ്ങനെ വേണം. പാരീസിലെ പ്രശസ്തമായ സെൻ നദിയിൽ മാലിന്യമാണെന്നും അതിനാൽ ഒളിമ്പിക്സിലെ ഔട്ട്ഡോർ നീന്തൽ മത്സരങ്ങൾ നടത്താൻ കഴിയില്ലെന്നും വിമർശനം ഉയർന്നപ്പോൾ ശുചീകരണപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയശേഷം 65-ാം വയസിൽ നദിയിൽ നീന്തിക്കാണിച്ചിരിക്കുകയാണ് പാരീസ് മേയർ ആൻ ഹിദാൽഗോ.
ഒളിമ്പിക്സിലെ ഒളിമ്പിക്സിലെ ഔട്ട്ഡോർ നീന്തൽ മത്സരങ്ങളും ട്രയാത്‌ലണിലെ നീന്തൽ ഭാഗവും സെൻ നദിയിലാണ് നടത്തുന്നത്. ഉദ്ഘാടനച്ചടങ്ങിലെ കായിക താരങ്ങളുടെ മാർച്ച് പാസ്റ്റ് നടക്കുന്നതും പാരീസിന്റെ ജീവനാഡിയായ ഈ നദിയിലാണ്. എന്നാൽ മാലിന്യങ്ങൾ തള്ളുന്നത് കാരണം നദി മലിനമായെന്ന് ജലത്തിന്റെ ഗുണമേന്മാ പരിശോധനയിൽ തെളിഞ്ഞിരുന്നു. തുടർന്ന് പാരീസ് നഗരഭരണകൂടം നദി വൃത്തിയാക്കുന്നത് ഒരു വെല്ലുവിളിയായെടുത്തു. അതിൽ അവർ വിജയം കാണുകയും ചെയ്തു. ഇത് തെളിയിക്കാനാണ് മേയർ തന്നെ വെള്ളത്തിൽ ചാടിയത്.
1.5 ബില്യൺ ഡോളർ (12480 കോടിയോളം ഇന്ത്യൻ രൂപ) ചെലവിട്ട് നഗരമാലിന്യം നദിയിൽ കലരാതിരിക്കാനുള്ള പദ്ധതികൾ പാരീസ് നഗര ഭരണകൂടം നടപ്പിലാക്കിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |