ബംഗളൂരു: കർണാടകയിലെ രാമനഗര ജില്ലയുടെ പേര് മാറ്റി ബംഗളൂരു സൗത്ത് എന്നാക്കുന്നതിന്
മന്ത്രിസഭായോഗത്തിന്റെ അംഗീകാരം. മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. ജനങ്ങളുടെ ആവശ്യമനുസരിച്ചാണ് തീരുമാനമെന്ന്
പാർലമെന്ററി കാര്യമന്ത്രി എച്ച്.കെ പാട്ടീൽ അറിയിച്ചു. നടപടികൾ ഉടൻ ആരംഭിക്കും.
ബംഗളൂരു സൗത്ത് എന്നാക്കണമെന്നാവശ്യപ്പെട്ട് ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്റെ നേതൃത്വത്തിൽ കോൺഗ്രസ് നേതാക്കൾ മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് നിവേദനം നൽകിയിരുന്നു. രാമനഗരയെ ബംഗളൂരുവിന്റെ ഭാഗമാക്കാനാണ് നീക്കം.
രാമനഗര, മാഗഡി, കനകപുര, ചന്നപട്ടണ, ഹാരോഹള്ളി താലൂക്കുകൾ ചേർന്നതാണ് രാമനഗര. നഗരത്തിൽനിന്ന് വിട്ടാണ് ഈ താലൂക്കുകൾ. 1986ൽ ദൊഡ്ഡബല്ലാപുര, നെലമംഗല, ദേവനഹള്ളി, ഹൊസകോട്ടെ, ചന്നപട്ടണ, രാമനഗര, മാഗഡി, കനകപുര താലൂക്കുകളെ ഉൾപ്പെടുത്തി ബെംഗളൂരു റൂറൽജില്ല നിലവിൽവന്നു. 2007ൽ ഇതിൽനിന്ന് മാഗഡി, കനകപുര, ചന്നപട്ടണ, രാമനഗര താലൂക്കുകൾചേർത്ത് രാമനഗര ജില്ല രൂപവത്കരിക്കുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |