തിരുവനന്തപുരം: ഉരുൾപൊട്ടലുണ്ടായ വയനാട്ടിൽ സേവന സന്നദ്ധരാകാൻ ഭക്ഷ്യവകുപ്പ് ഉദ്യോഗസ്ഥർക്ക് മന്ത്രി ജി.ആർ. അനിൽ നിർദ്ദേശം നൽകി.
ചൂരൽമലയും പരിസര പ്രദേശങ്ങളും ദുരിതാശ്വാസ ക്യാമ്പുകളും സന്ദർശിച്ചശേഷം ചേർന്ന ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് മന്ത്രിയുടെ നിർദ്ദേശം. ദുരന്തമേഖലയിലെ പ്രവർത്തനം ഏകോപിപ്പിക്കാൻ വയനാട് ജില്ലാ സപ്ലൈ ഓഫീസർ ടി.ജെ. ജയദേവിനെ നോഡൽ ഓഫീസറാകും.
ക്യാമ്പുകളിൽ ഭക്ഷ്യ വസ്തുക്കളുടെയും, പമ്പുകളിൽ ഇന്ധനവും, ദുരന്ത മേഖലയിൽ മണ്ണെണ്ണയുടെയും ലഭ്യത ഉറപ്പാക്കണം. മൊബൈൽ ടവറുകൾ, ജനറേറ്ററുകൾ എന്നിവ പ്രവർത്തിപ്പിക്കുന്നതിനും അടിയന്തര ആവശ്യങ്ങൾക്കുള്ള ഇന്ധനം ഉറപ്പാക്കാൻ ഓയിൽ കമ്പനികൾക്കും അറിയിപ്പ് നൽകി.
മേപ്പാടി, കൽപ്പറ്റ സൂപ്പർമാർക്കറ്റുകളിലും, കൽപ്പറ്റ ഡിപ്പോയുടെ കീഴിലുള്ള 13 ഔട്ട്‌ലെറ്റുകളിലും അവശ്യസാധനം ഉറപ്പാക്കാൻ സപ്ലൈകോ സി.എം.ഡിക്ക് നിർദ്ദേശം നൽകി.
ഔട്ട്‌ലെറ്റുകളിലും ഡിപ്പോകളിലുമുള്ള അരി ദുരിതാശ്വാസ ക്യാമ്പിൽ നൽകും. അരി, പഞ്ചസാര, കടല, വെളിച്ചെണ്ണ, വൻപയർ എന്നിവയുടെ സ്റ്റോക്കും ഉറപ്പാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |