തൃശൂർ: അമല ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസസ് സ്ഥാപകദിനത്തോട് അനുബന്ധിച്ചു നൽകുന്ന ഹെൽത്ത് കെയർ അവാർഡുകളിൽ ഫാ. ഗബ്രിയേൽ സ്മാരക അവാർഡ് (ഒരു ലക്ഷം രൂപ) തമിഴ്‌നാട്ടിലെ ധർമപുരി ജില്ലയിൽ ആദിവാസി മേഖലയിൽ സേവനം ചെയ്യുന്ന മലയാളി ഡോക്ടർ ദമ്പതികളായ റെജി ജോർജിനും ലളിത റെജിക്കും.
മികച്ച നഴ്‌സിനുള്ള ഫാ. ജോർജ് പയസ് സ്മാരക അവാർഡിന് (50,000 രൂപ) ചണ്ഡിഗഡിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് നഴ്‌സിംഗ് എഡ്യുക്കേഷനിലെ മഞ്ജു ദണ്ഡപാണിയും പാരാ മെഡിക്കൽ ജീവനക്കാർക്കുള്ള ബ്രദർ സേവ്യർ മാളിയേക്കൽ അവാർഡിന് (50,000 രൂപ) സിസ്റ്റർ ലിസാന്റോയും അർഹരായി. 17ന് വൈകിട്ട് 4.30ന് അമല ഇൻഡോർ സ്റ്റേഡിയത്തിൽ മന്ത്രി കെ. രാജൻ അവാർഡ് സമ്മാനിക്കും. സ്ഥാപക ദിനാചരണം ഉദ്ഘാടനവും അദ്ദേഹം നിർവഹിക്കും.
രക്താർബുദം ബാധിച്ച 18 വയസിനു താഴെയുള്ള 50 നിർദ്ധനർക്ക് അമല ബി.എം.ടി സെന്ററിൽ നിന്ന് സൗജന്യമായി മജ്ജ മാറ്റിവയ്ക്കൽ നടത്തിക്കൊടുക്കുമെന്നും ഇതിനു വേണ്ടിവരുന്ന 5 കോടി രൂപ അമല അലുംമ്‌നി അസോസിയേഷൻ വഴിയും അഭ്യുദയകാംക്ഷികളിൽ നിന്നും സമാഹരിക്കുമെന്നും ഡയറക്ടർ ഫാ. ജൂലിയസ് അറയ്ക്കൽ, ചീഫ് ഫിനാൻസ് ഓഫീസർ ടി.പി. ഷാബു, എച്ച്.ആർ മാനേജർ പിൽജോ വർഗീസ്, പി.ആർ.ഒ: ജോസഫ് വർഗീസ് എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 2028 വരെയുള്ള കാലയളവിലാണ് 50 പേർക്ക് മജ്ജ മാറ്റിവയ്ക്കൽ നടത്തുക.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |