ആറ്റിങ്ങൽ: കഴക്കൂട്ടത്ത് കമ്പ്യൂട്ടർ പഠനം നടത്തിവന്ന ആലംകോട് സ്വദേശിയായ ഭിന്നശേഷിക്കാരിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിക്കുകയും 25 പവനും രണ്ടര ലക്ഷം രൂപയും തട്ടിയെടുത്ത ശേഷം വിദേശത്തേക്ക് കടക്കുകയുംചെയ്തയാളെ ആറ്റിങ്ങൽ പൊലീസ് പിടികൂടി. പെരിങ്ങമ്മല എൻ.ടി ബംഗ്ലാവിൽ ഷജിൻ സിദ്ദീഖ് (33) ആണ് പിടിയിലായത്. ഷജിൻ അവിവാഹിതനാണെന്നു തെറ്റിദ്ധരിപ്പിച്ചാണ് പെൺകുട്ടിയോട് അടുത്തത്. 2022 സെപ്തംബറിൽ ആണ് യുവതിയെ പലവട്ടം പീഡനത്തിനിരയാക്കിയത്. പിന്നീട് വിവാഹത്തെ കുറിച്ച് ചോദിച്ചപ്പോൾ ഭീഷണിപ്പെടുത്തുകയായിരുന്നു. 2023 ജനുവരിയിൽ യുവതിയുടെ പരാതിയിൽ പൊലീസ് കേസെടുത്തു. വിദേശത്തേക്ക് കടന്ന പ്രതി തിരികെ എത്തുന്ന വിവരം അറിഞ്ഞ് കൊച്ചി വിമാനത്താവളത്തിൽ ഇമിഗ്രേഷൻ വിഭാഗം ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. ആറ്റിങ്ങൽ എസ്.എച്ച്.ഒ ഗോപകുമാർ, എസ് ഐ മാരായ സജിത്ത് എസ്, ജിഷ്ണു എം.എസ്. ഗ്രേഡ് എസ്.ഐ ഷാനവാസ്, എസ്. സി.പി.ഒ മാരായ അനിൽകുമാർ ശരത്ത് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |