ആറ്റിങ്ങൽ:പതിനേഴുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ ശേഷം ഒളിവിൽ പോയ പ്രതി 13 വർഷങ്ങൾക്ക് ശേഷം പിടിയിൽ. ആറ്റിങ്ങൽ നഗരൂർ സ്വദേശിനിയെ 2011 ൽ നിരവധി തവണ പീഡിപ്പിച്ച് ഗർഭിണിയാക്കിയ വർക്കല ചെമ്മരുതി തുണ്ടുവിള കുന്നത്തുമല പറങ്കിമാംവിള വീട്ടിൽ പ്രവീൺ (35) ആണ് പിടിയിലായത്. ഗർഭിണിയായതിനെ തുടർന്ന് ആറ്റിങ്ങൽ പൊലീസിൽ പരാതി നൽകുകയായിരുന്നു. ഇതിനിടെ പ്രതി കുവൈറ്റിലേക്ക് പോയി. വിദേശത്തു നിന്ന് 6 വർഷങ്ങൾക്ക് ശേഷം നാട്ടിലെത്തിയ പ്രതി കൊല്ലം പുനലുരിൽ കുറച്ചു നാൾ താമസിച്ചിരുന്നു. കഴിഞ്ഞ വർഷംമുതൽ വർക്കല ഞെക്കാട് താമസിച്ചു വരികയായിരുന്നു. വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ആറ്റിങ്ങൽ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ഗോപകുമാർ. ജി. എസ്. ഐ.മാരായ സജിത്ത്. എസ്. ജിഷ്ണു എം. എസ്,എ. എസ്. ഐ മാരായ രാധാകൃഷ്ണൻ, ഉണ്ണിരാജ്, സി.പി.ഒ നിധിൻ എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റുചെയ്തത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |