ന്യൂഡൽഹി: കേന്ദ്ര ഫിഷറീസ്, മൃഗസംരക്ഷണ, ക്ഷീരവികസന സഹമന്ത്രി ജോർജ്ജ് കുര്യൻ മധ്യപ്രദേശിൽ നിന്ന് രാജ്യസഭാംഗമാകും. ഇതടക്കം സെപ്തംബർ 3 ന് തിരഞ്ഞെടുപ്പ് നടക്കുന്ന 12 രാജ്യസഭാ സീറ്റുകളിൽ ഒമ്പതിടത്ത് ബി.ജെ.പി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു.
കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഗുണ മണ്ഡലത്തിൽ ജയിച്ചതോടെ ഒഴിഞ്ഞ രാജ്യസഭാ സീറ്റിലാണ് കുര്യനെ മത്സരിപ്പിക്കുന്നത്. ബി.ജെ.പിക്ക് നിയമസഭയിൽ വൻ ഭൂരിപക്ഷമുള്ളതിനാൽ ജയം ഉറപ്പാണ്. ജോർജ്ജ് കുര്യനും തൃശൂർ എംപി സുരേഷ് ഗോപിയുമാണ് മോദി മന്ത്രിസഭയിലെ കേരളത്തിന്റെ പ്രതിനിധികൾ.
കേന്ദ്ര റെയിൽവേ, ഭക്ഷ്യ സംസ്കരണ മന്ത്രി രവ‌്‌നീത് സിംഗ് ബിട്ടു (48) രാജസ്ഥാനിൽ കെ.സി. വേണുഗോപാൽ ലോക്‌സഭാംഗമായതിനെ തുടർന്ന് ഒഴിഞ്ഞ സീറ്റിൽ മത്സരിക്കും. ബിട്ടു തെരഞ്ഞെടുപ്പിന് മുമ്പ് കോൺഗ്രസ് വിട്ട് ബി.ജെ.പിയിൽ ചേർന്നതാണ്. ലോക്‌സഭയിലേക്ക് പഞ്ചാബിലെ ലുധിയാനയിൽ മത്സരിച്ചെങ്കിലും കോൺഗ്രസിന്റെ അമരീന്ദർ സിംഗ് രാജ വാറിംഗിനോട് പരാജയപ്പെട്ടു.
കോൺഗ്രസ് നേതാവ് ദീപേന്ദർ സിംഗ് ഹൂഡ റോത്തക്കിൽ നിന്ന് ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്ന് ഒഴിഞ്ഞ ഹരിയാനയിലെ ഏക രാജ്യസഭാ സീറ്റിൽ കിരൺ ചൗധരിയെ സ്ഥാനാർത്ഥിയാക്കി. രണ്ട് മാസം മുമ്പ് കോൺഗ്രസ് വിട്ട് വന്നതാണ്.
മുൻ കേന്ദ്രമന്ത്രി രാമേശ്വർ തെലി, മിഷൻ രഞ്ജൻ ദാസ് (അസാം), അഭിഭാഷകൻ മനൻ കുമാർ മിശ്ര (ബിഹാർ), ധൈര്യശിൽ പാട്ടീൽ (മഹാരാഷ്ട്ര), മമത മൊഹന്ത(ഒഡീഷ), രജിബ് ഭട്ടാചാര്യ(ത്രിപുര),
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |