SignIn
Kerala Kaumudi Online
Tuesday, 01 October 2024 1.37 AM IST

'വൈകിയെത്തിയത് ചൊടിപ്പിച്ചു'; കൊച്ചിയിൽ നടുറോഡിൽ യുവതിയെ മർദ്ദിച്ചത് പ്രതിശ്രുതവരനും സുഹൃത്തുക്കളും

Increase Font Size Decrease Font Size Print Page
kochi-girl-beaten-case

കൊച്ചി: കൊച്ചി നഗരമദ്ധ്യത്തിൽ പുലർച്ചയോടെ യുവതിയെ മർദ്ദിച്ചത് പ്രതിശ്രുതവരനെന്ന് വിവരം. വൈകിയെത്തിയതുമായി ബന്ധപ്പെട്ട തർക്കമാണ് മർദ്ദനത്തിന് കാരണമെന്നാണ് പെൺകുട്ടി പൊലീസിന് മൊഴി നൽകിയിരിക്കുന്നത്. സംഭവത്തിൽ പ്രതിശ്രുത വരനും സുഹൃത്തുക്കൾക്കുമെതിരെ പൊലീസ് കേസെടുത്തു. നാലുപേരെയും ഉടൻ അറസ്‌റ്റ് ചെയ്യുമെന്നാണ് വിവരം.

ബുധനാഴ്ച പുലർച്ചെ 4.30നാണ് സംഭവം നടന്നത്. വെെറ്റിലയിൽ നിന്ന് കടവന്ത്രയിലേക്കുള്ള സഹോദരൻ അയ്യപ്പൻ റോഡിന്റെ വശത്തുള്ള ജനതാ റോഡിൽ വച്ച് നാലുപേർ ചേർന്ന് യുവതിയെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. യുവതി നിലവിളിച്ചിട്ടും മർദ്ദനം തുടരുകയും നിലത്തിട്ട് ചവിട്ടുകയും ചെയ്തു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. മർദ്ദനത്തെത്തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടിയതിന് പിന്നാലെയാണ് യുവതി പരാതി നൽകിയതെന്ന് പൊലീസ് വ്യക്തമാക്കി. മർദ്ദിച്ചതിനാണ് കേസ് എടുത്തത്.

മർദ്ദിച്ച യുവാവ് യുവതിയുടെ ബന്ധുവാണ്. ഇരുവരും അടുത്തുതന്നെ വിവാഹിതരാകാൻ തീരുമാനിച്ചിരുന്നു. ബ്യൂട്ടി പാർലർ നടത്തുന്ന യുവതി പുലർച്ചെ നാല് മണിയോടെയാണ് യുവാക്കൾ താമസിക്കുന്ന സ്ഥലത്തെത്തിയത്. ഫോണിലൂടെ സംസാരിച്ചുവരികയായിരുന്ന പെൺകുട്ടിയെ കാത്തുനിന്ന് യുവാവ് മർദ്ദിക്കുകയായിരുന്നു. ഇതുകണ്ട് പരിസരത്തുണ്ടായിരുന്ന ചിലർ ഇടപെട്ടെങ്കിലും പ്രശ്‌നമില്ലെന്ന് പറഞ്ഞ് ഇരുവരും ജനതാ റോഡ് ഭാഗത്തേയ്ക്ക് നടന്നുപോയി. തുടർന്നുണ്ടായ മർദ്ദനത്തിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്.

മർദ്ദനവും യുവതിയുടെ അലറിക്കരച്ചിലും കേട്ട സമീപവാസികൾ അറിയിച്ചതിനെത്തുടർന്ന് പൊലീസ് സ്ഥലത്തെത്തിയിരുന്നു. മർദ്ദനം നടന്ന സ്ഥലത്ത് യുവതിയെയും യുവാക്കളെയും പൊലീസ് കാണുകയും ചെയ്തു. എന്നാൽ മർദ്ദിച്ചതിൽ പരാതിയില്ലെന്നായിരുന്നു യുവതി പൊലീസിനോട് പറഞ്ഞത്. പിന്നീട് ആശുപത്രിയിലെത്തി ചികിത്സ തേടിയതിനുശേഷമാണ് പരാതി നൽകിയത്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: CASE DIARY, KOCHI GIRL BEATEN CASE, CCTV, CASE, BRIDE, GROOM
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.