ഹേമ കമ്മിറ്റി റിപ്പോർട്ടിലെ ഗുരുതര ആരോപണങ്ങളിൻമേൽ കേസെടുക്കണമെന്ന് നടൻ ബാല. സിനിമയിലെ എത്ര പ്രമുഖരുടെ പേരിൽ കേസുണ്ട്. ഇതുവരെ ഒന്നും സംഭവിച്ചില്ലല്ലോ എന്നും ബാല പരഞ്ഞു. ദേശീയ അവാർഡ് വാങ്ങുന്ന താരങ്ങൾ വരെ പ്രശ്നങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. അടുത്തവരുടെ കുടുംബത്തിൽ കയരി കളിക്കുന്ന കാമഭ്രാന്തൻമാർ ഉണ്ട്. എന്തൊക്കെ ചെയ്തിട്ടുണ്ട്, മക്കളും ഭാര്യയുമുള്ള കുടുംബമാണെന്ന് നോക്കാതെ എങ്ങനെ ഒക്കെ ഒരു കുടുംബത്തെ ചെയ്തു നശിപ്പിച്ചു, നിയമം എങ്ങനെ അതിനോട് പ്രതികരിക്കുന്നു എന്നും എല്ലാം ഞാൻ പറയാം. അങ്ങനെ എന്നെ കൊണ്ടുവരാൻ ഏതെങ്കിലും മാധ്യമങ്ങൾക്ക് ധൈര്യമുണ്ടോയെന്നും ബാല വെല്ലുവിളിച്ചു.
ന്യായം എവിടെയായാലും അവരുടെ പക്ഷത്ത് താനുണ്ടാവും. സ്ത്രീയുടെ ഭാഗത്താണ് ന്യായമെങ്കിൽ അവരുടെ പക്ഷത്ത് ഉറപ്പായും ഞാൻ ഉണ്ടാകും. ഒരാളുടെ സെലിബ്രിറ്റി സ്റ്റാറ്റസും പണവും കണ്ടിട്ട് ഒരു പെണ്ണ് ഒരാളെ ഉപദ്രവിച്ചാൽ താൻ ഉറപ്പായും അയാളുടെ കൂടെ ഉണ്ടാകും. ഈ കമ്മീഷനും അന്വേഷണങ്ങളും എല്ലാം പൂർത്തിയായാലും ഒന്നും നടക്കാൻ പോകുന്നില്ലെന്നും ബാല പറഞ്ഞു.
പണ്ടത്തെ കാലം മുതൽ എത്രയോ കാര്യങ്ങൾ സംഭവിച്ചുകൊണ്ടിരിക്കുന്നു. പക്ഷേ ഇപ്പോൾ സ്ത്രീകൾ ധൈര്യമായി മുന്നോട്ടുവന്ന് പരാതികൾ പറയുന്നതിനെ അഭിനന്ദിക്കുന്നുവെന്ന് ബാല പറഞ്ഞു. സത്യമായ കാര്യത്തിന് ഒരു കുറ്റവാളിക്ക് ശിക്ഷ കൊടുത്തില്ലെങ്കിൽ പരാതി പറഞ്ഞവർ മാനസിക വിഷമത്തിൽ ആകും. അവിടെ അവരും നിയമവും തോറ്റു പോവും. അതാണ് സങ്കടം തോന്നുന്ന കാര്യം. ഇതിനകത്ത് കേരളത്തിൽ ഒരു ക്രിമിനൽ കേസും ഇതുവരെയും വന്നിട്ടില്ല. മുൻപേ തന്നെ രജിസ്റ്റർ ചെയ്ത ക്രിമിനൽ കേസുകളിൽ ഇതുവരെയും കേരളത്തിൽ ഒരു നടപടിയും ആയിട്ടില്ലെന്നും’ ബാല പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |