ന്യൂഡൽഹി: യുക്രെയിൻ - റഷ്യ സംഘർഷത്തിൽ ഇന്ത്യ സമാധാനത്തിന്റെ പക്ഷത്താണ് ഉറച്ചുനിന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കീവിൽ യുക്രെയിൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്‌കിയുമായുള്ള കൂടിക്കാഴ്‌ചയിലാണ് റഷ്യയെ പ്രകോപിപ്പിക്കാത്ത തന്ത്രപരമായ ഇന്ത്യയുടെ നിലപാട് മോദി വ്യക്തമാക്കിയത്.
സംഘർഷത്തിന്റെ തുടക്കം മുതൽ ഇന്ത്യ നിസംഗമായിരുന്നില്ല. സമാധാനത്തിന്റെ പക്ഷത്ത് നിന്നു. സമാധാനത്തിനായി ഇന്ത്യ ഉറച്ചുനിൽക്കുന്നു- മോദി ചൂണ്ടിക്കാട്ടി. സംഘർഷമാണ് ഇരുവരും
കൂടുതൽ ചർച്ച ചെയ്‌തതെന്ന്
വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ അറിയിച്ചു. റഷ്യ-യുക്രെയിൻ സംഘർഷം സൃഷ്‌ടിക്കുന്ന ഭക്ഷ്യ-ഉൗർജ്ജ പ്രതിസന്ധി ഉൾപ്പെടെയുള്ള ആഗോള പ്രശ്നങ്ങൾ മോദി ചൂണ്ടിക്കാട്ടി. സംഘർഷം പരിഹരിക്കാൻ ഇന്ത്യയുടെ പങ്കാളിത്തം തുടരണമെന്ന് സെലെൻസ്‌കി അഭ്യർത്ഥിച്ചു. സമാധാനം ഉറപ്പാക്കാനുള്ള ഇന്ത്യയുടെ സന്നദ്ധത മോദി ആവർത്തിച്ചു. യു.എൻ ചാർട്ടർ ഉൾപ്പെടെയുള്ള അന്താരാഷ്ട്ര നിയമങ്ങൾ ഉയർത്തിപ്പിടിക്കാൻ ഇരുവരും ധാരണയിലെത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |