SignIn
Kerala Kaumudi Online
Sunday, 01 September 2024 3.52 AM IST

'ജപ്തി നിയമത്തെക്കുറിച്ച് തെറ്റായ പ്രചാരണം'

Increase Font Size Decrease Font Size Print Page
1

തൃശൂർ: സർക്കാരിന്റെ ജപ്തി നിയമം സംബന്ധിച്ച് തെറ്റായ പ്രചാരണങ്ങളാണ് നടക്കുന്നതെന്ന് ഓൾ കേരള ചിറ്റി ഫോർമെൻസ് അസോ. ഭാരവാഹികൾ. റവന്യൂ വകുപ്പ് വഴി നടത്തുന്ന ജപ്തികൾക്കു മാത്രമേ പുതിയ ഭേദഗതി ബാധകമാകൂ. ധനകാര്യ സ്ഥാപനങ്ങളിൽ നിന്ന് വസ്തു ജാമ്യത്തിൽ പണം കൈപ്പറ്റി തിരിച്ചടയ്ക്കാത്തവരെ ഈ നിയമം ഒരുതരത്തിലും പരിരക്ഷ നൽകില്ല. ചിട്ടി നിയമങ്ങൾ, ചട്ടങ്ങൾ, അക്കൗണ്ടിംഗ് നിബന്ധനകൾ എന്നിവ സംബന്ധിച്ച് അസോസിയേഷൻ രണ്ടിന് സാഹിത്യ അക്കാഡമി ഹാളിൽ ബോധവത്കരണ ശിൽപ്പശാല നടത്തും. നിയമത്തിലെ വസ്തുതകളും ആശങ്കകളും സംബന്ധിച്ച് അസോസിയേഷൻ വൈസ് ചെയർമാൻ അഡ്വ. രജിത്ത് ഡേവിസ് ആറ്റത്തറയും അക്കൗണ്ടിംഗ് സംവിധാനത്തിലെ പുതിയ മാറ്റങ്ങൾ സംബന്ധിച്ച് ചാർട്ടേഡ് അക്കൗണ്ടന്റ് ജിയോ ജോബും ക്ലാസെടുക്കും. അസോസിയേഷൻ സംസ്ഥാന ചെയർമാൻ ഡേവിസ് കണ്ണനായ്ക്കൽ ഉദ്ഘാടനം ചെയ്യുമെന്ന് ജനറൽ സെക്രട്ടറി വി.ടി. ജോർജ്, ട്രഷറർ സി.എൽ. ഇഗ്‌നേഷ്യസ്, സെക്രട്ടറി വർഗീസ് ടി. ജോസ് എന്നിവർ പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, THRISSUR
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.