പൊന്നാനി: ജില്ലയിലെ ഏറ്റവും കൂടുതൽ ആളുകൾ എത്തുന്ന പ്രധാന ബീച്ചുകളിലൊന്നായ പൊന്നാനിയിൽ ഇപ്പോഴും മതിയായ സൗകര്യങ്ങളില്ലെന്ന് പരാതി. ആളുകൾക്ക് ഇരിക്കുന്നതിന് വേണ്ട ഇരിപ്പിടങ്ങളോ വാഹനം പാർക്ക് ചെയ്യുന്നതിനുള്ള സൗകര്യമോ ഒപ്പം ചായ കുടിക്കുന്നതിന് വേണ്ട കഫെറ്റേരിയ പോലെയുള്ള സംവിധാനമോ ഇല്ലെന്നാണ് പടിഞ്ഞാറങ്ങാടി സ്വദേശിയും പൊന്നാനി ബീച്ചിലെ നിത്യസന്ദർശകനുമായ റഫീഖ് പറയുന്നത്.
പൊന്നാനിയുടെ തനത് വിഭവങ്ങൾ ഒരുക്കി സഞ്ചാരികളെ ആകർഷിക്കാൻ സാധിച്ചാൽ അത് പലർക്കും ഒരു തൊഴിൽ സാധ്യത തുറന്ന്നൽകുവാനും ഒപ്പം പൊന്നാനി പലഹാരങ്ങൾക്ക് കൂടുതൽ സ്വീകാര്യത ലഭിക്കുവാനും ഇടയാക്കും. ഇതേരീതിയിൽ തന്നെ നവീകരണം നടത്തിയാൽ ഒരുപാട് ആളുകൾ എത്താൻ സാധ്യതയുള്ള ഇടമാണ് പുതുപൊന്നാനി ബീച്ച് പരിസരമെന്നും അവിടെയും പൊന്നാനി ബീച്ചിലും കൂടുതൽ സുരക്ഷാ സൗകര്യങ്ങളും മുങ്ങൽ വിദഗ്ധരുടെ സേവനവും അവിടങ്ങളിലേക്ക് എത്താനുള്ള റോഡ് സൗകര്യവും മികച്ചതാക്കിയാൽ കൂടുതൽ ആളുകൾ ടൂറിസത്തിന്റെ ഭാഗമായി പൊന്നാനിയിൽ എത്തുമെന്നും യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി യൂസഫ് പുളിക്കൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |