ന്യൂഡൽഹി : ഇ.ഡി കേസിൽ കസ്റ്റഡിയിലായി 15 മാസത്തിനു ശേഷം ഡി.എം.കെ എം.എൽ.എയും തമിഴ്നാട് മുൻ മന്ത്രിയുമായ വി. സെന്തിൽ ബാലാജിക്ക് സുപ്രീംകോടതിയിൽ നിന്ന് ജാമ്യം. കള്ളപ്പണം വെളുപ്പിക്കൽ കേസിലെ വിചാരണ നീണ്ടുപോകുന്ന സാഹചര്യത്തിലാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. ജസ്റ്റിസുമാരായ അഭയ് എസ്. ഓക, അഗസ്റ്റിൻ ജോർജ് മസിഹ് എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നടപടി. 2023 ജൂണിലാണ് സെന്തിലിനെ അറസ്റ്റ് ചെയ്‌തത്. 2011-2015 കാലയളവിൽ ട്രാൻസ്‌പോർട്ട് മന്ത്രിയായിരിക്കെ നിയമനങ്ങളുമായി ബന്ധപ്പെട്ട് കോഴ വാങ്ങിയെന്നാണ് ആരോപണം. ജാമ്യം അനുവദിച്ച സുപ്രീംകോടതി നടപടിയെ തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്രാലിൻ സ്വാഗതം ചെയ്‌തു. രാഷ്ട്രീയ എതിരാളികളെ അടിച്ചമർത്താൻ ബി.ജെ.പി സർക്കാർ ഇ.ഡിയെ ദുരുപയോഗം ചെയ്യുകയാണെന്നും ആരോപിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |