SignIn
Kerala Kaumudi Online
Sunday, 19 January 2025 6.44 PM IST

50കാരനും നാല് പെൺമക്കളും വീടിനുളളിൽ മരിച്ചനിലയിൽ, മൃതദേഹങ്ങൾക്ക് ദിവസങ്ങളോളം പഴക്കം

Increase Font Size Decrease Font Size Print Page
house

ന്യൂഡൽഹി: പിതാവിനെയും നാല് പെൺമക്കളെയും വാടകവീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി. ഡൽഹിയിലെ റംഗ്പുരിയിൽ കഴിഞ്ഞ ദിവസം പുലർച്ചെയാണ് അഞ്ച് മൃതദേഹങ്ങൾ കണ്ടത്. ആത്മഹത്യയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. 50കാരനായ ഹിരലാലും അംഗവൈകല്യ ബാധിതരായ മക്കൾ നീതു (18),നിഷി (15),നീരു (പത്ത്),നിധി (എട്ട്) എന്നിവരുമാണ് മരിച്ചത്.

ഒരു വർഷം മുൻപ് ഹിര ലാലിന്റെ ഭാര്യ മരണപ്പെട്ടിരുന്നു. അതിനുശേഷം മരപ്പണിക്കാരനായ ഹിരലാലും മക്കളുമായിരുന്നു വീട്ടിൽ താമസം. നാല് പെൺമക്കൾക്കും ജന്മനാവൈകല്യങ്ങൾ ഉണ്ടായിരുന്നു. മൂത്ത മകളായ നീതുവിന് കാഴ്ച ശക്തിയില്ലായിരുന്നു. നിഷിക്ക് നടക്കാൻ ബുദ്ധിമുട്ടും ഉണ്ടായിരുന്നു. ബാക്കി രണ്ട് പെൺകുട്ടികളുടെ അവസ്ഥയെക്കുറിച്ച് അന്വേഷിക്കുകയാണെന്നാണ് പൊലീസ് നൽകുന്ന വിവരം.

ഈ മാസം 24ന് ഹിര ലാൽ വീട്ടിലേക്ക് പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് കണ്ടെടുത്തിട്ടുണ്ട്. അതിനുശേഷം ഇയാളുടെ വീട്ടിൽ നിന്നും ആരും പുറത്തേക്ക് പോകുന്നതോ വരുന്നതോ ആയ തെളിവുകൾ ലഭിച്ചിട്ടില്ല. വിവരമറിഞ്ഞ് പൊലീസ് എത്തിയപ്പോൾ വീടിന്റെ പ്രധാന വാതിൽ അകത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു. ഒടുവിൽ അഗ്നിശമനാ സേനയെത്തിയാണ് വാതിൽ തകർത്തത്.

പെൺകുട്ടികളുടെ മൃതദേഹങ്ങൾ കിടപ്പുമുറിയിൽ നിന്നും ഹിരലാലിന്റെ മൃതദേഹം മറ്റൊരു മുറിയിൽ നിന്നുമാണ് കണ്ടെത്തിയത്. വായിൽ നിന്നും നുരയും പതയും വന്ന നിലയിലായിരുന്നു അഞ്ച് മൃതദേഹങ്ങളും. കൂടാതെ മൃതദേഹങ്ങൾക്ക് അരികിൽ നിന്നും വിഷപദാർത്ഥങ്ങളും ജ്യൂസുകളും വെളളവും കണ്ടെത്തിയിട്ടുണ്ട്. വിശദമായ പരിശോധനകൾക്ക് ശേഷം പോസ്റ്റ്‌മോർട്ടത്തിനായി മൃതദേഹങ്ങൾ അടുത്തുളള സർക്കാർ ആശുപത്രിയിലേക്ക് മാറ്റി.

TAGS: NEWS 360, NATIONAL, NATIONAL NEWS, BODIES, FAMILY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.