പത്തനംതിട്ട : പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കുനേരേ വീട്ടിൽ കയറി നഗ്നതാപ്രദർശനം നടത്തിയ കേസിൽ പ്രതിക്ക് 8 വർഷം കഠിനതടവും 35000 രൂപ പിഴയും ശിക്ഷ. കോയിപ്രം പുളിഞ്ചാണിക്കൽ തെക്കേൽ വീട്ടിൽ തങ്കച്ച ൻ (55)നെയാണ് പത്തനംതിട്ട അതിവേഗ സ്‌പെഷ്യൽ കോടതി ജഡ്ജ് ഡോണി തോമസ് വർഗീസ് ശിക്ഷിച്ചത്. പിഴത്തുക പ്രതി കുട്ടിക്ക് നൽകണം, പിഴ അടച്ചില്ലെങ്കിൽ എട്ട് ആഴ്ച്ച കൂടി അധിക കഠിനതടവ് അനുഭവിക്കണമെന്നും കോടതി വിധിച്ചു. 2021 ആഗസ്റ്റ് 21 നാണ് സംഭവം. ഹാളിൽ പഠിച്ചുകൊണ്ടിരുന്ന കുട്ടിക്ക് നേരേ വീട്ടിൽ അതിക്രമിച്ചുകയറിയ പ്രതി നഗ്നതാപ്രദർശനം നടത്തുകയും, അതിന്റെ ഫോട്ടോയും വീഡിയോയും എടുക്കാൻ കുട്ടിയെ നിർബന്ധിക്കുകയുമായിരുന്നു. കുട്ടിയുടെ ബഹളം കേട്ടെത്തിയ മാതാപിതാക്കൾ ഇയാളോട് വീട്ടിൽ നിന്ന് ഇറങ്ങിപ്പോകാൻ ആവശ്യപ്പെട്ടപ്പോൾ,അസഭ്യം വിളിച്ചുകൊണ്ട് വീണ്ടും നഗ്നതാപ്രദർശനം നടത്തി. പുറത്തിറങ്ങി കുട്ടിയെ ചീത്ത വിളിക്കുകയും കല്ലുമായി വീട്ടിൽ കയറി കുട്ടിക്കുനേരെ എറിയുകയും ചെയ്തു.
പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ജയ്സൺ മാത്യൂസ് ഹാജരായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |