SignIn
Kerala Kaumudi Online
Friday, 17 January 2025 2.12 PM IST

'മോദിക്കെതിരെ വിവരങ്ങൾ ചോർത്തി നൽകിയവർ ക്രിമിനലുകൾ'; ഉദ്യോഗസ്ഥരെ കുറ്റപ്പെടുത്തി ട്രൂഡോ

Increase Font Size Decrease Font Size Print Page
justin-trudeau

ഒട്ടാവ: ദേശീയ സുരക്ഷ ഉദ്യോഗസ്ഥരെ രൂക്ഷമായി വിമർശിച്ച് കാനഡ പ്രധാനമന്ത്രി ജസ്​റ്റിൻ ട്രൂഡോ. മാദ്ധ്യമങ്ങൾക്ക് അതീവ രഹസ്യവിവരങ്ങൾ ചോർത്തി നൽകിയ ഉദ്യോഗസ്ഥരെ ക്രിമിനലുകൾ എന്നും അദ്ദേഹം വിശേഷിപ്പിച്ചു. ഖാലിസ്ഥാനി ഭീകരൻ ഹർദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇന്ത്യൻ നേതാക്കൾക്ക് ബന്ധമുണ്ടെന്ന് കാനഡയിലെ ഒരു പത്രം റിപ്പോർട്ട് ചെയ്തതിനുപിന്നാലെയാണ് ട്രൂഡോ വിമർശനം നടത്തിയിരിക്കുന്നത്. വെളളിയാഴ്ച ബ്രാംടണിൽ വച്ച് മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിർഭാഗ്യവശാൽ മാദ്ധ്യമങ്ങൾക്ക് ക്രിമിനലുകളായ ഉദ്യോഗസ്ഥർ രഹസ്യവിവരങ്ങൾ കൈമാറിയെന്നും ട്രൂഡോ പറഞ്ഞു. നിജ്ജാറിനെ കൊലപ്പെടുത്താനുളള ഗൂഢാലോചന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അറിവോടെയാണെന്ന് ഒരു ഉദ്യോഗസ്ഥൻ പറഞ്ഞതായി കാനഡയിലെ ഒരു മാദ്ധ്യമം റിപ്പോർട്ട് ചെയ്തിരുന്നു. ഇത് സർക്കാർ തളളിയിരുന്നു. ഇതിന് പിന്നാലെയാണ് ട്രൂഡോയുടെ പ്രതികരണം. ഇന്ത്യൻ വിദേശകാര്യമന്ത്രി എസ് ജയ്ശങ്കർ. ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവൽ എന്നിവരെ വധത്തെക്കുറിച്ച് അറിയിച്ചതായും മാദ്ധ്യമം നൽകിയ റിപ്പോർട്ടാണ് ഭരണകൂടം തളളിയത്.

സംഭവത്തിൽ ട്രൂഡോയുടെ രഹസ്യാന്വേഷണ ഉപദേഷ്ടാവായ നതാലി ഡ്രൂയിനും പ്രതികരിച്ചു. കാനഡയ്ക്കുളളിലെ ഗുരുതരമായ ക്രിമിനൽ പ്രവർത്തനങ്ങളുമായി മോദിയേയോ ജയ്ശങ്കറിനെയോ ബന്ധിപ്പിച്ച് കാനഡ സർക്കാർ പ്രസ്താവന ഇറക്കിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ബ്രസീലിൽ നടന്ന ജി20 ഉച്ചകോടിയിൽ നരേന്ദ്രമോദിയും ജസ്റ്റിൻ ട്രൂഡോയും ചർച്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് നിലപാട് മാറ്റി ട്രൂഡോ രംഗത്ത് വന്നത്.

ഹർദീപ് സിംഗ് നിജ്ജാർ കാനഡയിലെ ബ്രിട്ടീഷ് കൊളംബിയയിൽ ജൂൺ 28നാണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിന് പിന്നിൽ ഇന്ത്യൻ ഏജന്റുമാരാണെന്ന് കാന‌ഡ ആരോപിച്ചിരുന്നു. ഇതേത്തുടർന്ന് ഇരുരാജ്യങ്ങളും തമ്മിൽ കടുത്ത നയതന്ത്ര പ്രതിസന്ധി ഉടലെടുത്തിരുന്നു.

TAGS: NEWS 360, WORLD, WORLD NEWS, NARENDRAMODI, JUSTIN TRUDEAU, PROTEST
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.