SignIn
Kerala Kaumudi Online
Sunday, 19 January 2025 5.48 PM IST

തമിഴ്‌നാട് സര്‍ക്കാര്‍ നിരക്ക് കൂട്ടി, എന്നിട്ടും വില കേരളത്തേക്കാള്‍ കുറവ്

Increase Font Size Decrease Font Size Print Page
kerala-tamilnadu

തിരുവനന്തപുരം:തമിഴ്‌നാട്ടിലെ വൈദ്യുതി താരിഫ് കഴിഞ്ഞ ജൂലായില്‍ കൂട്ടിയിട്ടും സാധാരണക്കാര്‍ക്ക് അമിത ഭാരം ഏല്‍പ്പിച്ചില്ല.എന്നാല്‍ താരിഫ് കൂട്ടാന്‍ പോകുന്ന കേരളത്തില്‍ നിലവില്‍ തമിഴ്‌നാട്ടിലേതിനെക്കാള്‍ കൂടുതലാണ് നിരക്ക്.

500 യൂണിറ്റ് വരെ കേരളത്തില്‍ 7.90രൂപയാണ് നിരക്ക്.താരിഫ് വര്‍ദ്ധിപ്പിച്ചതിന് ശേഷം തമിഴ്‌നാട്ടില്‍ 500 യൂണിറ്റ് വരെയുള്ള നിരക്ക് 6.45 രൂപയും. നിരക്ക് വര്‍ദ്ധന കാര്യമായി ബാധിക്കാതിരിക്കാന്‍ സബ്‌സിഡിയും സൗജന്യ വൈദ്യുതിയും തമിഴ്‌നാട് എല്ലാവര്‍ക്കും നല്‍കുന്നുണ്ട്. ആദ്യ നൂറ് യൂണിറ്റ് സൗജന്യമാണ്. പിന്നത്തെ നൂറ് യൂണിറ്റിന് 50% സബ്‌സിഡി. അതിന് ശേഷമുള്ള ഉപഭോഗത്തിന് മാത്രം കൂട്ടിയ നിരക്ക് .

തമിഴ്‌നാട്ടിലെ 2.47കോടി ഉപഭോക്താക്കളില്‍ ഒരു കോടിയാളുകളും 100യൂണിറ്റില്‍ താഴെ വൈദ്യുതി ഉപയോഗിക്കുന്നവരാണ്. പിന്നത്തെ 63ലക്ഷം പേര്‍ 200 യൂണിറ്റില്‍ താഴെയും. . 1.63കോടിയാളുകളും സബ്‌സിഡി വൈദ്യുതിയാണ് ഉപയോഗിക്കുന്നത്. കേരളത്തില്‍ 50 യൂണിറ്റ് വൈദ്യുതിക്ക് സൗജന്യമുണ്ടെങ്കിലും അത് എല്ലാവര്‍ക്കും ലഭ്യമല്ല. ആദ്യ നൂറ് യൂണിറ്റിന് 3.25 രൂപ നിരക്കിലാണ് .ഇതുമൂലം കാര്യമായ പ്രയോജനമില്ല. 400യൂണിറ്റ് പ്രതിമാസ ഉപഭോഗത്തിന് കേരളത്തില്‍ 1935 രൂപ എനര്‍ജി ചാര്‍ജ്ജ് മാത്രം നല്‍കേണ്ടി വരുമ്പോള്‍ തമിഴ്‌നാട്ടില്‍ അത് 1125രൂപയാണ്.

വ്യത്യാസം ഇങ്ങനെ.

കേരളത്തില്‍

0-100 യൂണിറ്റ് -3.25 - 325

100-200 - 4.05 - 405

200-300 - 5.10 - 510

300 -400 - 6.95 - 695

ആകെ 1935രൂപ


തമിഴ്‌നാട്ടില്‍

0-100യൂണിറ്റ് - സൗജന്യം.

100-200 യൂണിറ്റ് 4.50രൂപ- 50% സബ്‌സിഡി- 225രൂപ

200-300 യൂണിറ്റ് 4.50രൂപ - 450രൂപ

300-400 യൂണിറ്റ് 4.50രൂപ - 450രൂപ

TAGS: KERALA, TAMIL NADU
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.