SignIn
Kerala Kaumudi Online
Friday, 17 January 2025 8.17 PM IST

ബേക്കറി പാർട്‌ണറായ ഹനീഷുമായുള്ള അനിലയുടെ സൗഹൃദം പദ്‌മരാജൻ എതിർത്തിരുന്നു, എഫ്‌ഐആറിലെ വിവരങ്ങൾ

Increase Font Size Decrease Font Size Print Page
padmarajan-anila

കൊല്ലം: ഭാര്യയെ ഭർത്താവ് കാറിൽ പെട്രോൾ ഒഴിച്ച് കത്തിച്ച് കൊലപ്പെടുത്തിയ കേസിൽ എഫ്‌ഐആറിലെ വിവരങ്ങൾ പുറത്ത്. അനിലയെ കൊലപ്പെടുത്താൻ ഭർത്താവായ പദ്‌മരാജനെ പ്രേരിപ്പിച്ചത് യുവതിക്ക് സുഹൃത്തുമായുണ്ടായിരുന്ന സൗഹൃദം. അനിലയും ബേക്കറി നടത്തിപ്പിൽ പങ്കാളിയായ ഹനീഷും തമ്മിലുള്ള സൗഹൃദം പ്രതി പത്മരാജൻ എതിർത്തിരുന്നുവെന്നും ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നുമാണ് എഫ്ഐആറിൽ പറയുന്നത്. ഇയാളുടെ ചോദ്യം ചെയ്യൽ തുടരുകയാണ്.

അനില ഓടിച്ചിരുന്ന കാറിനെ ഓമ്‌നി വാനിൽ പിന്തുടർന്നെത്തി ഇടിച്ചു തടഞ്ഞശേഷം ദേഹത്ത് പെട്രോൾ ഒഴിച്ച് കത്തിച്ച് കൊലപ്പെടുത്തുകയായിരുന്നു.കാറിലൊപ്പമുണ്ടായിരുന്ന യുവാവിന് പൊള്ളലേറ്റെങ്കിലും ഇറങ്ങി ഓടിയതിനാൽ രക്ഷപ്പെട്ടു. കൊലപാതകശേഷം പ്രതി ഈസ്റ്റ് പൊലീസ് സ്‌റ്റേഷനിൽ കീഴടങ്ങി.

ഇന്നലെ രാത്രി ഒമ്പതിന് കൊല്ലം ചെമ്മാമുക്കിലാണ് സംഭവം. സുഹൃത്തായ ഹനീഷിനൊപ്പം ആശ്രാമത്ത് സ്വകാര്യ ആശുപത്രിക്ക് സമീപം ഒരുമാസം മുൻപ് അനില ബേക്കറി ആരംഭിച്ചിരുന്നു. ഒരാഴ്ചയായി അനിലയുമായി പദ്മരാജൻ പിണക്കത്തിലായിരുന്നു. ബേക്കറി ആരംഭിക്കുന്നതിന് പദ്മരാജനിൽ നിന്ന് ഇരുവരും ഒന്നരലക്ഷം രൂപ കടം വാങ്ങിയിരുന്നു. പണം തിരികെ ചോദിച്ചതുമായി ബന്ധപ്പെട്ട് കുറച്ച് ദിവസം മുൻപ് ഹനീഷും പദ്മരാജനുമായി തർക്കമുണ്ടായിരുന്നു. അനിലയും ഹനീഷും കാറിൽ സഞ്ചരിക്കുമ്പോൾ കൊലപ്പെടുത്തുകയായിരുന്നു പദ്മരാജന്റെ ലക്ഷ്യം. ഇതിനായി ഇയാൾ പെട്രോൾ കരുതിയിരുന്നു.

ഇന്നലെ അനില കടപൂട്ടി ഇറങ്ങുന്നത് വരെ കടപ്പാക്കടയിൽ പദ്മരാജൻ ഒമ്‌നിയിൽ കാത്ത് നിന്നു. എന്നാൽ അനിലയുടെ കൂടെ ഹനീഷിന് പകരം കടയിലെ ജീവനക്കാരനായ കൊട്ടിയം പുല്ലിച്ചിറ സ്വദേശിയായിരുന്നു ഉണ്ടായിരുന്നത്. അനിലയുടെ കാർ കടപ്പാക്കട എത്തിയത് മുതൽ ഒമ്‌നിയിൽ പിന്തുടർന്നു. ചെമ്മാൻമുക്ക് എത്തിയപ്പോൾ ഒമ്‌നിവാൻ കാറിന്റെ ഡ്രൈവിംഗ് സീറ്റിനോട് ചേർത്ത് ഇടിച്ചു നിറുത്തി. ഒമ്‌നിയിൽ നിന്നിറങ്ങിയ പദ്മരാജൻ കൈകൊണ്ട് കാറിന്റെ ഡ്രൈവിംഗ് സീറ്റിന്റെ ഗ്ളാസ് തകർത്ത ശേഷം പെട്രോൾ ഉള്ളിലേക്ക് ഒഴിച്ച് കത്തിക്കുകയായിരുന്നു. അനില സംഭവസ്ഥലത്ത് തന്നെ മരിച്ചു. സംഭവം കണ്ട ചെറുപ്പക്കാരാണ് പൊലീസിലും ഫയർഫോഴ്‌സിലും അറിയിച്ചത്. പദ്മരാജന്റെ ഉടമസ്ഥതയിലുള്ളതാണ് ഒമ്‌നി. രണ്ട് വാഹനങ്ങളും പൂർണ്ണമായി കത്തിനശിച്ചു. മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. ഓട്ടോയിൽ സ്റ്റേഷനിലെത്തിയാണ് പദ്മരാജൻ കീഴടങ്ങിയത്. എ.സി.പി ഷെരീഫിന്റെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യൽ.

TAGS: CASE DIARY, KOLLAM DEATH, PADMARAJAN, ANILA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.